കരുവാരകുണ്ട്: മലയോരമേഖലയിൽ വ്യാപക ചിക്കൻപോക്സ് രോഗബാധ. കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് രോഗം പടരുകയാണ്. ദിനംപ്രതി ധാരാളം ആളുകളാണ് ചിക്കൻ പോക്സ് ബാധിച്ച് ചികിത്സ തേടുന്നത്.സാധാരണയായി അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യങ്ങളിലാണ് ചിക്കൻപോക്സ് വ്യാപനം ഉണ്ടാകാറുള്ളത്.ഇത്തവണ ചൂട് നേരത്തെ തന്നെ കൂടിയത് രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.
രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുമാണ് പകരുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുന്പ്് മുതൽ കുമിളകൾ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്യണം.
അസുഖം പൂർണമായി മാറുന്നതിന് മുന്പ്് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണമെന്നും സന്പർക്കം ഉണ്ടായി 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
Tags : nattu vishesham Chickenpox outbreak