x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളങ്ങള്‍ നവീകരിക്കുമെന്ന് നഗരസഭ; വാഗ്ദാനത്തില്‍ പുതുമയില്ലെന്ന് നാട്ടുകാര്‍


Published: February 22, 2026 07:11 AM IST | Updated: February 22, 2026 07:11 AM IST

നെയ്യാറ്റിന്‍കര: നഗരസഭയിലെ കുളങ്ങള്‍ നവീകരിക്കുമെന്ന ഭരണസമിതിയുടെ വാഗ്ദാനം കടലാസിലൊതുങ്ങുന്നുവെന്ന് ആക്ഷേപം. 2025- 2026 സാന്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ കുളങ്ങള്‍ നവീകരിക്കുമെന്നു പുതിയ വാര്‍ഷിക പദ്ധതിയിലെ കരട് രേഖയില്‍ ഭരണസമിതി അവകാശപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ശാസ്താംകോവില്‍ കുളം നവീകരിക്കും. ചുറ്റിലും തറയോട് പാകി ഇരിപ്പിടങ്ങളും ഓപ്പണ്‍ ജിമ്മും സ്ഥാപിക്കുമെന്നും പറയപ്പെടുന്നു.

പുത്തന്പലം വാര്‍ഡിലാണ് മൂലച്ചല്‍ക്കോണം കുളം. ഈ ജലാശയത്തിലെ വെള്ളം ചോര്‍ന്നുപോകാതിരിക്കാനാണു നവീകരിക്കുന്നത്. പള്ളിവിളാകം വാര്‍ഡിലെ മരുത്തൂര്‍ കൂളം, വെന്പതിക്കര കുളം, കളത്തുവിള വാര്‍ഡിലെ കൈതക്കുളം, നെടുംകുളം, കുറക്കോട്ടുകോണം കുളം, ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്‍ക്കുളം, തൊഴുക്കല്‍ വാര്‍ഡിലെ എയര്‍ത്തോട്ടുകുളം, കുളത്താമല്‍ വാര്‍ഡിലെ വെണ്‍കുളം,

ഇരുന്പില്‍ വാര്‍ഡിലെ ഇരുന്പില്‍ കുളം, നാരായണപുരം വാര്‍ഡിലെ തട്ടാരക്കോണം കുളം, അമ്മോട്ടുകോണം കുളം, പുല്ലാമല വാര്‍ഡിലെ പുത്തന്‍കുളം, ചുണ്ടവിള വാര്‍ഡിലെ അത്താഴമംഗലം തെക്കേകുളം, അത്താഴമംഗലം വാര്‍ഡിലെ അത്താഴമംഗലം വടക്കേകുളം മുതലായവയുടെ നവീകരണം 2025 -26 സാന്പത്തിക വര്‍ഷത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ മുഴുവന്‍ കുളങ്ങളും ഉപയോഗയോഗ്യമാക്കണമെന്ന പരിസ്ഥിതി സ്നേഹികളുടെ ആവശ്യം അധികൃതര്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല.

വര്‍ഷംതോറും അവതരിപ്പിക്കുന്ന നഗരസഭ ബജറ്റില്‍ ജലാശയങ്ങളുടെ നവീകരണത്തിന് വന്‍തുകകള്‍ നീക്കി വയ്ക്കാറുണ്ടെങ്കിലും ഫലപ്രദമായി നടത്താറില്ലെന്ന ആരോപണവും ശക്തം. പല കുളങ്ങളും സമീപവാസികള്‍ക്ക് ഒരുകാലത്ത് ഉപയോഗയോഗ്യമായിരുന്നു. മതിയായ സംരക്ഷണമില്ലാതെയാണ് അവയെല്ലാം നശിച്ചതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up