x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളം കിട്ടാതെ വലഞ്ഞ് തീരദേശ ജനത


Published: November 7, 2025 06:45 AM IST | Updated: November 7, 2025 06:45 AM IST


തുറവൂർ: കുടിവെള്ളത്തിനായി വലഞ്ഞ് തീരദേശ ജനത. ചാപ്പക്കടവ് മുതൽ അന്ധകാരനഴി വരെയുള്ള തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. ആയിരം മുതൽ 25,000 രൂപ വരെ മുടക്കി ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളാണ് ഒരിറ്റു കുടിവെള്ളത്തിനായി കേഴുന്നത്.

എല്ലാ മാസവും വട്ടർ അഥോറിറ്റിയുടെ ബില്ല് വരുന്നുണ്ടെങ്കിലും ഒരു വീട്ടിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. നിലവിൽ എല്ലാദിവസവും തുറവൂരിൽനിന്ന് കുത്തിയതോട്, തുറവൂർ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും തീരദേശത്ത് ഈ വെള്ളം എത്താത്ത അവസ്ഥയാണ്.


കിഴക്കൻ മേഖലകളിൽ മോട്ടോർ വച്ച് വെള്ളം വലിച്ചെടുക്കുന്നതാണ് തീരദേശ ജനതയുടെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് വാട്ടർ അഥോറിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ മോട്ടോർ വച്ച് കുടിവെള്ളം വലിക്കുന്നവർക്കെതിരേ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നാണ് ആക്ഷേപം. പള്ളിത്തോട് റോഡ് മുക്കു ുതൽ ചാപ്പക്കാട് വരെ നിലവിലെ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാകും എന്ന് പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്.

Tags : local nattuvishesham drinking water

Recent News

Up