x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശ സ്ഥാപന അധ്യക്ഷരെ തീരുമാനിക്കാൻ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ഇന്ന്


Published: December 23, 2025 01:37 AM IST | Updated: December 23, 2025 01:37 AM IST

പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നിശ്ചയിക്കാനുള്ള ജില്ലാതല കോർ കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം ഡിസിസി ഓഫീസിൽ ചേരും.


ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറന്പിൽ, എംപിമാരായ ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, രാഷ്‌ട്രീയകാര്യസമിതിയംഗങ്ങളായ പി.ജെ. കുര്യൻ, പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, യുഡിഎഫ് കൺവീനർ എ. ഷംസുദ്ദീൻ എന്നിവരടങ്ങുന്നതാണ് കോർ കമ്മിറ്റി.


കോർ കമ്മിറ്റിയംഗങ്ങളെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ചർച്ചകൾക്കായി നിയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി യുഡിഎഫിന് ഭൂരിപക്ഷമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നേതാക്കളെത്തി പാർലമെന്‍ററി പാർട്ടി യോഗങ്ങൾ ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ തേടി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. തർക്കങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാനായി കെപിസിസിയുടെ മാർഗനിർദേശവും തേടും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷരെയും ഉപാധ്യക്ഷരെയും സംബന്ധിച്ച് തീരുമാനമെടുത്ത് വിപ്പ് നൽകി തുടങ്ങും. 26നാണ് നഗരസഭകളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെുപ്പ്. 27ന് ത്രിതല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും.


രണ്ടര വർഷം ടേം ഭൂരിപക്ഷം തദ്ദേശ  സ്ഥാപനങ്ങളിലും


യുഡിഎഫ് അധികാരത്തിലെത്തുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും രണ്ടര വർഷം ടേം നടപ്പാക്കേണ്ടിവരുമെന്ന് കോർ കമ്മിറ്റിയംഗങ്ങൾ സൂചന നൽകി. കെപിസിസി നിർദേശപ്രകാരം രണ്ടരവർഷത്തിൽ താഴെയുള്ള ടേമുകൾ അനുവദിക്കില്ല.

ചിലയിടങ്ങളിൽ യുഡിഎഫ് കക്ഷികളുമായി സ്ഥാനം വീതംവയ്ക്കേണ്ടിവരുന്നുണ്ട്. മറ്റിടങ്ങളിൽ പാർട്ടി മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ തീരുമാനിക്കും. പാർട്ടി ഭാരവാഹിത്വങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയവും പ്രഥമ പരിഗണനയ്ക്കെടുക്കും. യുവജനപ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

 

ജില്ലാ പഞ്ചായത്തിൽ ആദ്യ ടേം ദീനാമ്മ റോയിക്ക് ലഭിച്ചേക്കും

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ ആദ്യം ടേം പ്രമാടത്തു നിന്നുള്ള മെംബർ ദീനാമ്മ റോയിക്കായിരിക്കും പ്രസിഡന്‍റ് സ്ഥാനമെന്ന് സൂചന. കോന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റു കൂടിയായ ദീനാമ്മ റോയ് മുന്പ് ഗ്രാമപഞ്ചായത്തംഗവുമായിരുന്നു.

രണ്ടാം ടേമിൽ സ്റ്റെല്ലാ തോമസ് (ഇലന്തൂർ), എം.വി. അന്പിളി (മലയാലപ്പുഴ) എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈസ് പ്രസിഡന്‍റായി അനീഷ് വരിക്കണ്ണാമല (കോഴഞ്ചേരി) ആദ്യ ടേമിൽ എത്തും. രണ്ടാം ടേമിൽ കേരള കോൺഗ്രസിന്‍റെ ആവശ്യവും പരിഗണിച്ചേക്കും. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ സാം ഈപ്പനുവേണ്ടി പാർട്ടി സംസ്ഥാന നേതൃത്വം ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


പത്തനംതിട്ട നഗരസഭയിലും വീതം വയ്പ് അനിവാര്യമാക്കിയിരിക്കുകയാണ്. ആദ്യ രണ്ടരവർഷം സിന്ധു അനിലിനാണ് സാധ്യത. കൗൺസിലിലെ സീനിയോറിറ്റിയും ഡിസിസി ജനറൽ സെക്രട്ടറി പദവിയും സിന്ധുവിന് അനുകൂല ഘടകമായിട്ടുണ്ട്. അംബികാ വേണു, ഗീതാ സുരേഷ്, സജിനി മോഹൻ എന്നിവരുടെ പേരുകളും പരിഗണനയിൽ നിലനിൽക്കുകയാണ്.

രണ്ടാം ടേം സംബന്ധിച്ച ധാരണ ഇപ്പോൾ തന്നെയുണ്ടായേക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്‌ലിംലീഗിന്‍റെ ആവശ്യം നിലനിൽക്കുന്പോൾ തന്നെ കോൺഗ്രസിൽ നിന്ന് സജി കെ. സൈമൺ, ഏബൽ മാത്യു, അൻസാർ മുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയ്ക്കെത്തിയിട്ടുണ്ട്.


അടൂർ നഗരസഭയിൽ ആദ്യ ടേം റീനാ ശാമുവേലിനാണ് സാധ്യത. എന്നാൽ അടൂരിലേക്ക് മറ്റു ചില പേരുകൾ കൂടി സജീവ പരിഗണനയിലേക്ക് കോർ കമ്മിറ്റിയുടെ മുന്പാകെയുണ്ട്.

Tags : nattu vishesham Congress Core Committee meeting

Recent News

Up