x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കല്‍ കോളജ് മതില്‍ നിര്‍മാണം : എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു


Published: October 30, 2025 05:16 AM IST | Updated: October 30, 2025 05:16 AM IST

ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം.

കോഴിക്കോട്: മെഡിക്കല്‍ കോളജ് ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികള്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു. എംഎസ്എസ് ഓഫീസ് മുതല്‍ ഡെന്റല്‍ കോളജ് ഗേറ്റ് വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ബിജെപി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രദേശവാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.

പ്രതിഷേധ പരിപാടിക്ക് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ബിജെപി ഏരിയ പ്രസിഡന്‍റ് അനില്‍ അംകോത്ത്, മനേഷ് കുമാര്‍, യൂണിറ്റി ഫോര്‍ റിംഗ് റോഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ.സി. പ്രവീണ്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ സി. കെ സലീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എംഎസ്എസ് ഓഫീസ് മുതല്‍ ഡെന്‍റല്‍ കോളജ് വരെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ 7 മീറ്ററിലും ചില സ്ഥലങ്ങളില്‍ 5.30 മീറ്ററിലും റോഡ് നിര്‍മിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ നല്‍കിയ കേസിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കളക്ടറോട് സ്ഥലം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. 10 മീറ്റര്‍ വീതിയില്‍ റൂളിംഗ് ഗ്രേഡിയന്‍റ് കണക്കിലെടുത്ത് റോഡ് നിര്‍മിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

പ്രസ്തുത ഉത്തരവ് ഇപ്പോഴത്തെ കളക്ടര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികളും കൗണ്‍സിലര്‍ ടി.കെ. ചന്ദ്രനും വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കോടതി നിയമിച്ച കമ്മീഷന്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം കോടതി വിധിയെ കാറ്റില്‍ പറത്തിക്കൊണ്ട് റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

Tags : Local News Kozhikode Medical College

Recent News

Up