x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്


Published: February 19, 2026 06:34 AM IST | Updated: February 19, 2026 06:34 AM IST

കടയ്ക്കൽ: ആനപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാർ, ഭാര്യ ഷീജ കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ കടയ്ക്കൽ ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കടയ്ക്കൽ ഭാഗത്തേക്ക് വരുന്ന വഴിക്കായിരുന്നു അപകടം. ആനപ്പാറ പുതുക്കോട് ഭാഗത്ത് റോഡിലേക്ക് ചാടിവീണ കാട്ടുപന്നി ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ അനീഷിനും ഷീജയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കടയ്ക്കൽ, ആനപ്പാറ മേഖലകളിൽ കാട്ടുപന്നി ശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. കൃഷി നശിപ്പിക്കുന്നത് കൂടാതെ ഇപ്പോൾ ജനങ്ങളുടെ ജീവനും ഭീഷണിയായി പന്നിക്കൂട്ടങ്ങൾ മാറിക്കഴിഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പന്നികൾ റോഡിലിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags : Local News Nattuvishesham Kollam

Recent News

Up