x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി സിപിഎമ്മിനു ജില്ലകളില്‍ സെന്‍ററുകള്‍


Published: February 1, 2026 05:02 AM IST | Updated: February 1, 2026 05:02 AM IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു തന്ത്രം മെനയാന്‍ ജില്ലകളില്‍ സിപിഎമ്മിനു മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സെന്‍റര്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് സെന്‍റര്‍ രൂപീകരിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയും ജില്ലയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സെന്‍റര്‍.

ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമായി ജില്ലകള്‍ തോറും സിപിഎം സെന്‍റര്‍ രൂപീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാറുണ്ടായിരുന്നു. ഇത്തവണയും നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെതന്നെ രൂപീകരിച്ചിരുന്നു.

പ്രായപരിധി പിന്നിട്ട മുതിര്‍ന്ന നേതാക്കളെ സെന്‍ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആലപ്പുഴയില്‍ ജി. സുധാകരന്‍, തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്‍, കൊല്ലത്ത് കെ. വരദരാജന്‍, കോട്ടയത്ത് വൈക്കം വിശ്വനും കെ.ജെ. തോമസും, ഇടുക്കിയില്‍ എം.എം. മണി, പത്തനംതിട്ടയില്‍ കെ. അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട്ട് എ.കെ. ബാലന്‍, കാസര്‍ഗോട്ട് പി. കരുണാകരന്‍ എന്നിവര്‍ സെന്‍ററുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

14 ജില്ലാ കമ്മിറ്റി യോഗങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തും


കോട്ടയം: തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ക്കും പ്രാരംഭ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുമായുള്ള സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു പങ്കെടുക്കുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്.

കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു. അടുത്ത ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കമ്മിറ്റികളുടെ യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നിയോജക മണ്ഡലം സെക്രട്ടറിമാര്‍കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

Tags : nattu vishesham CPM election campaigns

Recent News

Up