x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കവര് കാണാൻ ജനപ്രവാഹം


Published: February 23, 2026 04:39 AM IST | Updated: February 23, 2026 04:39 AM IST

കവര്

ഫോർട്ടുകൊച്ചി: കടൽ, കായൽ പ്രദേശങ്ങളായ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം എന്നിവിടങ്ങളിൽ കവര് പ്രത്യക്ഷപ്പെട്ടുതുടങ്ങി. സിനിമാ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പുറംലോകമറിഞ്ഞ കടൽ - കായലിലെ നീല പ്രതിഭാസമായ കവര് കാണാൻ നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കടൽ വെള്ളത്തിൽ ജീവിക്കുന്ന ഏക കോശ ജീവികളുടെ ജൈവ ദീപ്തിയാണ് കവര് (ബയോ ലൂമിനാ സെൻസ്) എന്ന സീസ്പാർക്കിൾ പ്രതിഭാസം.

ശത്രുക്കളിൽ നിന്നു രക്ഷ നേടുന്നതിനായാണ് ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്. ഉപ്പിന്‍റെ സാന്നിധ്യം കടൽ ജലത്തിന് സമാനമായി കായൽ ജലത്തിലും കൂടുന്ന വേനൽക്കാലത്ത് മാത്രമാണ് കായലുകളിൽ ഈ നീലവെളിച്ചം കാണുന്നത്.

ചന്ദ്രന്‍റെ വെളിച്ചം ദൃശ്യമല്ലാത്ത രാത്രി സമയങ്ങളിലും വെളുത്തവാവ് കഴിഞ്ഞുള്ള സന്ധ്യാസമയങ്ങളിലും പുലരി വരെയും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീനോടുമ്പോഴും നീല വെളിച്ചത്തിലുള്ള ജലം ഒരു അദ്ഭുത കാഴ്ചയായി മാറും. ഇത് പലരും കൈക്കുമ്പിളിൽ വാരി എടുക്കുന്നതും മനോഹരമായ കാഴ്ചയാണ്.

Tags : Local News Nattuvishesham Ernakulam

Recent News

Up