x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആനക്കൂടിനു സമീപം അപകട ഭീഷണി ഉയര്‍ത്തി വൈദ്യുത പോസ്റ്റുകള്‍


Published: February 19, 2026 03:56 AM IST | Updated: February 19, 2026 03:56 AM IST

കോന്നി ഇക്കോ ടൂറിസം പാര്‍ക്കിനു മുമ്പില്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുത തൂണുകൾ.

കോന്നി: വിനോദസഞ്ചാരികളുടെ തിരക്കേറിയ കേന്ദ്രമായ ആനക്കൂട് കോന്നി ഇക്കോ ടൂറിസം പാര്‍ക്ക് പ്രദേശത്ത് റോഡിന്‍റെ നടുവിലും അരികുകളിലും സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റുകള്‍ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസമായി മാറി. ഹരിപ്പാട് - കോന്നി സംസ്ഥാന ഹൈവേയുടെ ഭാഗമായ ഈ റോഡില്‍ പല ഭാഗങ്ങളിലും വൈദ്യുത തൂണുകള്‍ പാതയോടു ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ അപകടസാധ്യത ഉയര്‍ന്നിരിക്കുകയാണ്.

കോന്നി ഇക്കോ ടൂറിസം പാര്‍ക്ക് പ്രവേശന വഴിയിലാണ് അപകടഭീഷണി ഉയര്‍ത്തി വൈദ്യുത പോസ്റ്റുകള്‍ നില്‍ക്കുന്നത്. പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരും പ്രദേശവാസികളും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. പ്രത്യേകിച്ച് വിനോദസഞ്ചാര സീസണുകളില്‍ വാഹന ഗതാഗതം വര്‍ധിക്കുമ്പോള്‍ റോഡ് ഇടുങ്ങിയ ഭാഗങ്ങളില്‍ തൂണുകള്‍ കാരണം വാഹനങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന ആശങ്ക നാട്ടുകാര്‍ ഉയര്‍ത്തുന്നു.

കാല്‍നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. റോഡിന്‍റെ വശങ്ങളിലൂടെ സുരക്ഷിതമായി നടക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പലര്‍ക്കും വാഹന ഗതാഗതത്തിനിടയിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. വിദ്യാര്‍ഥികള്‍, വയോധികര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഇത് വലിയ അപകടഭീഷണിയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്തിന്‍റെ വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുത പോസ്റ്റുകള്‍ റോഡ് വശങ്ങളിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇടയാകാമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ ത്വരിത നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags : Local News Nattuvishesham Pathanamthitta

Recent News

Up