ചാരുംമൂട്: പോക്സോ കേസിൽ രണ്ടു പ്രതികൾക്ക് 75 വർഷം തടവും 4,75,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
നൂറനാട് പാലമേൽ ഉളവക്കാട് വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21 ) എന്നിവർ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്തതിന് നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പ്രതികൾക്കെതിരേ ശിക്ഷ വിധിച്ചത്. നൂറനാട് പോലീസ് സബ് ഇൻസ്പക്ടർ നിതീഷ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരേ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
Tags : nattu vishesham POCSO case 75 years prison