കൽപ്പറ്റ: ഭാരതീയ ചികിത്സാവകുപ്പിൽ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജോലിക്കിടെ മരിച്ച നെൻമേനി സ്വദേശിയുടെ ഭാര്യ ടി.എൻ. ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്കും പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകിയത്. ആശ്രിത നിയമനത്തിന് അർഹനായ മകൻ അനൂപ് ഹൃദ്രോഗിയായ തന്നെ കൂലിപ്പണിയെടുത്താണ് ചികിത്സിക്കുന്നതെന്ന് ശോഭനകുമാരി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയിൽ റിപ്പോർട്ട് തേടിയ കമ്മീഷനെ, ഭാരതീയ ചികിത്സാ വകുപ്പിൽ നിയമനം ലഭിക്കാത്തതിനാൽ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ്, വേരിയസ് ഡിപ്പാർട്ട്മെന്റ് അറ്റൻഡർ തുടങ്ങിയ തസ്തികകളിൽ അനൂപിനെ പരിഗണിക്കുന്നതിന് നടപടികൾ നടന്നുവരികയാണെന്ന് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
Tags : Human Rights Commission Local News Nattuvishesham Wayanad