x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടിനാവശ്യം കക്ഷി രാഷ്ട്രീയത്തിന് അതീതമായ സംഭാവനകളെ മാനിച്ചുള്ള വികസനം: ജോർജ് കുര്യൻ


Published: February 22, 2026 07:00 AM IST | Updated: February 22, 2026 07:00 AM IST

തിരുവനന്തപുരം നഗരസഭ വികസന സെമിനാര്‍ നേമം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്‍ററിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

നേമം : കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കാലത്തും നാടിനു ലഭിച്ച സംഭാവനങ്ങളെ മാനിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തിന് ആവശ്യമെന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. തിരുവനന്തപുരം നഗരസഭ വികസന സെമിനാര്‍ നേമം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻഖറില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു ജോർജ് കുര്യൻ.

എല്ലാ കാലത്തും വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. എങ്കിലും മുമ്പേയുള്ളവരുടെ സംഭാവനകള്‍ മനസിലുണ്ടാകണം. കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കതീതമായി ജനപ്രതിനിധികള്‍ പ്രവര്‍ത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്താണ് വിജയം. തിരുവനന്തപുരത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ കോര്‍പറേഷന്‍, സര്‍ക്കാര്‍ വഴി കേന്ദ്രത്തോട് ആവശ്യപ്പെടണം.

കേന്ദ്ര ബജറ്റില്‍ അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിന്‍റെ സാധ്യതകളുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സോളാര്‍ എനര്‍ജിയിലേയ്ക്ക് എല്ലാവരും മാറണം.

സോളാറിൽ പ്രവര്‍ത്തിക്കുന്ന ലോകത്തെത്തന്നെ ആദ്യത്തെ എയര്‍പോര്‍ട്ടാണ് നെടുമ്പാശേരി എന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.വി. രാജേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശനാഥ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കരമന അജിത്ത്, പാറ്റൂര്‍ രാധാകൃഷ്ണന്‍, ചെമ്പഴന്തി ഉദയന്‍, അധ്യക്ഷ മഞ്ജു, വി. സത്യവതി, കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, എസ്.പി. ദീപക്, കെ.എസ്. ശബരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up