x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചര്‍ച്ച പരാജയം; കുമ്പളയില്‍ ടോള്‍ പിരിവ് തുടരും, പ്രതിഷേധവും


Published: January 15, 2026 01:46 AM IST | Updated: January 15, 2026 01:46 AM IST

കാസര്‍ഗോഡ്: കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയില്‍ കുമ്പള ആരിക്കാടി ആരംഭിച്ച ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സമരസമിതി ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അഥോറിറ്റി യോഗത്തില്‍ നിലപാടെടുത്തു. ടോളിനെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടി സമരം തുടരുമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എയും യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഒരു മാറ്റവും ഉണ്ടായില്ല.

കോടതി വിധി വരുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ജില്ലയിലെ എംഎല്‍എമാരും സമരസമിതിയും മുന്നോട്ടുവച്ചത്. എന്നാല്‍, ദേശീയപാത അതോറിറ്റി ജീവനക്കാര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ ഇതില്‍ തീരുമാനമെടുക്കാനാകില്ലെന്നും യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

അതിനുശേഷം ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. കുമ്പളയിലെ ടോള്‍ പിരിവ് അനാവശ്യമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കനക്കുന്നതിനിടെയാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തിയതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റിയുടേയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്.

ടോള്‍ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നും ടോള്‍ പിരിവ് തുടരുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം അവസാനിച്ചത്. നിയമസഭ സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ ടോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ജില്ലയിലെ എംഎല്‍എമാര്‍ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാരും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തു.

തിങ്കളാഴ്ചയാണ് കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ വന്‍പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എ.കെ.എം. അഷറഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം യൂസര്‍ ഫീ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരവും ആരംഭിച്ചു.

ദേശീയപാതയില്‍ രണ്ടു ടോള്‍ പ്ലാസകള്‍ തമ്മിലുള്ള ദൂര വ്യത്യാസം 60 കിലോമീറ്റര്‍ ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, കുമ്പളയിലെയും തല്പാടിയിലെയും ടോള്‍ബൂത്തുകള്‍ തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇത് അന്യായമാണെന്നും അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Tags : Kumbala protests nattuvishesham lcoal news

Recent News

Up