ഫോർട്ടുകൊച്ചി: കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം കിട്ടാതെയായിട്ട് അഞ്ചു നാൾ. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തിലും കോർപറേഷൻ ഡിവിഷനുകളിലുമാണ് ജലത്തിന്റെ ലഭ്യത കുറവുമൂലം ജനം ദുരിതത്തിലായിരിക്കുന്നത്.
മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മരട് ജല ശുദ്ധീകരണ ശാലയില്‍ നിന്ന് കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ അളവില്‍ കുറവു വന്നതാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കരുവേലിപ്പടിയിലേക്ക് ലഭിക്കേണ്ടത് 27 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ കുറവുണ്ടായി. ചെല്ലാനത്തേക്കും കുമ്പളങ്ങിയിലേക്കും ലഭിക്കേണ്ടത് 13 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ എട്ടിൽ താഴെയാണ് ലഭിക്കുന്നത്.
ജനരോഷം രൂക്ഷമായതിനെ തുടർന്ന് കെ.ജെ. മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ ജനപ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടേയും യോഗം ചേർന്നു.
കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ അത് യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ സൂചിപ്പിച്ച പരാതികള്‍ സമയ ബന്ധിതമായി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കുടിവെള്ളത്തിന്റെ പമ്പിംംഗ് പ്രഷർ കുറവുവരുന്ന ദിവസങ്ങളിൽ കൂടുതൽ സമയം പമ്പിംഗ് അനുവദിക്കണമെന്നും ഒന്ന്, രണ്ടു വാർഡുകളിൽ ബൂസ്റ്റർ സംവിധാനം നടത്തണമെന്നും കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അറിയിച്ചു.ഇതിനിടെ 11 നും കുടിവെള്ളം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഇത് ജനജീവിതം കൂടുതൽ ദുസഹമാകു