x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാസ ലഹരിവില്പന: മുഖ്യകണ്ണി അജ്മല്‍ കര്‍ണാടകയില്‍ അറസ്റ്റില്‍


Published: February 21, 2026 05:44 AM IST | Updated: February 21, 2026 05:44 AM IST

പേരാമ്പ്ര: കേരളത്തിലെ രാസ ലഹരി വില്പനയിലെ മുഖ്യകണ്ണി വേളം ചെന്നിലോട്ട് അജ്മല്‍ എന്ന പൊന്ന് അജ്മലിനെ കര്‍ണാടക പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ണാടകയിലെ പുത്തൂരില്‍ നിന്നാണ് വാഹന പരിശോധനക്കിടെ അജ്മലിനെയും മറ്റ് രണ്ടു പേരെയും പോലീസ് പിടികൂടിയത്.

നാട്ടില്‍ ഏകദേശം രണ്ടു കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജ്മല്‍ ബംഗളൂര്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റിക്കൊണ്ടിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കാറില്‍ വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ഇടപാടുകാരുമായി ആശയ വിനിമയം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ അജ്മലിന്‍റെ അടുത്ത ബന്ധുവായ ഷെലൂലിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഷെലുലിന് എംഡിഎംഐ എത്തിച്ചു നല്‍കിയത് അജ്മല്‍ ആണെന്ന് പോലീസ് പറഞ്ഞു. അജ്മലിനെതിരെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇവര്‍ക്കെതിരെ അജ്മല്‍ ഭീഷണി മുഴക്കിയിരുന്നു.

കൗമാര പ്രായക്കാരായ ആണ്‍കുട്ടികളെ ഇടനിലക്കാരാക്കി ആയിരുന്നു രാസലഹരി വിതരണം. മുതുവണ്ണാച്ച സ്വദേശി സംഷീറും മാനന്തവാടി സ്വദേശി ഇസ്മയിലുമാണ് കര്‍ണാടക പോലീസിന്‍റെ പിടിയിലായ മറ്റു രണ്ടുപേര്‍.

 

Tags : Local News Nattuvishesham Kozhikode

Recent News

Up