x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിത ലോഡ്: പാലം പൊളിഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍


Published: January 29, 2026 05:50 AM IST | Updated: January 29, 2026 05:50 AM IST

കോളപ്ര: കുടയത്തൂര്‍, മുട്ടം, ആലക്കോട് എന്നീ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മലങ്കര ജലശയത്തിനു മുകളിലൂടെ കോളപ്ര ഭാഗത്ത് നിര്‍മിച്ച ആര്‍ച്ച് പാലം അമിതലോഡ് കയറ്റിയവാഹനങ്ങള്‍ സഞ്ചരിച്ച് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ പാലം ഉപരോധിച്ചു.

നിര്‍മാണ വേളയില്‍ പാലത്തിലൂടെ അഞ്ച് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന് ചീഫ് എന്‍ജിനിയര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ സഞ്ചരിക്കാതിരിക്കാന്‍ പാലത്തില്‍ ആര്‍ച്ച് നിര്‍മിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് ഭാരവാഹനങ്ങള്‍ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചതിനെ തുടര്‍ന്നാണ് പാലം അപകടാവസ്ഥയിലായതെന്നും നാട്ടുകാര്‍ പറഞ്ഞു.

പാലത്തിന്‍റെ പല ഭാഗത്തും കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വലിയ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ടിപ്പര്‍ ലോറികള്‍ ലോഡുമായി പാലത്തിലൂടെ കടന്നുപോകുന്നതു പൂര്‍ണമായും നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരത്തിന്, വാര്‍ഡംഗം ഫ്രാന്‍സിസ് പടിഞ്ഞാറേടത്ത്, സുബിന‍ പഴയിടം, ലിയോ ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പലത്തിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ചീഫ് എന്‍ജിനിയര്‍, എംവിഐപി അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവര്‍ക്ക് രേഖാ മൂലം പരാതി നല്‍കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

Tags : nattu visheshsam Excessive l load

Recent News

Up