കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സഹോദരിമാർക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു.
മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത് എല്ലാം സിസ്റ്റത്തിന്റ കുഴപ്പമാണെന്നാണ്. മന്ത്രി വീണാ ജോർജ് വകുപ്പ് ഏറ്റ ശേഷം സർക്കാർ ആശുപത്രികളുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണവും സിസ്റ്റം ആണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ആരോഗ്യവകുപ്പിന്റെ പേര് തന്നെ "കത്രിക വകുപ്പ്' എന്നാക്കുമോ എന്നും പലർക്കും ഭയമുണ്ടെന്നും പി.സി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode