x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫുഡ് സ്‌കേപ്പിംഗ് പദ്ധതി രണ്ടാംഘട്ട വിളവെടുപ്പ് ആരംഭിച്ചു


Published: February 14, 2026 03:23 AM IST | Updated: February 14, 2026 03:23 AM IST

ഫുഡ് സ്‌കേപ്പിംഗ് പദ്ധതി രണ്ടാംഘട്ട വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കുന്നു.

പത്തനംതിട്ട: ഹരിത കര്‍മസേന ഒരുക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്‍റെ ഭാഗമായുള്ള ഫുഡ് സ്‌കേപ്പിംഗ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം കുലശേഖരപതിയിലെ ഔദ്യോഗിക വസതിയില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

നഗരസഭയുടെയും കൃഷി വകുപ്പിന്‍റെയും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയത്തിന്‍റെയും സഹകരണത്തോടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ 2025ലാണ് ജൈവകൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വഴുതന, തക്കാളി, പയര്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയായിരുന്നു പ്രധാന കൃഷി. മണ്ണുത്തി സര്‍വകലാശാല വിദ്യാര്‍ഥി ജയലക്ഷ്മിയാണ് തൈകള്‍ നല്‍കിയത്.

ഹരിതകര്‍മ സേന ശേഖരിച്ച് ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ചു തയാറാക്കിയ ജൈവവളവും നഗരസഭയുടെ ജൈവവളമായ പാം ബയോ ഗ്രീന്‍ മാന്വറുമാണ് കൃഷിക്ക് ഉപയോഗിച്ചത്.

എല്ലാ ദിവസവും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹരിത കര്‍മസേനാംഗങ്ങള്‍ കൃഷിയിടം സന്ദര്‍ശിച്ച് പരിപാലനം ഉറപ്പാക്കും. നഗരസഭ ഹരിതശ്രീ ഫാര്‍മേഴ്സ് ക്ലബിന്‍റെ സഹയവുമുണ്ട്.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യൂ, കൃഷിവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആലിയ ഫര്‍സാന, കൃഷി ഓഫീസര്‍ എൽ. ഷിബി, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up