കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ ഫാ. തോമസ് പുളിക്കപ്പറമ്പിലിനെ കോര്‍എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തുന്നു. 28ന് രാവിലെ ഏഴിന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഡോ. തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കും.
ചെങ്ങളം സെന്റ് തോമസ് പള്ളി ഇടവകാംഗമായ ഫാ. തോമസ് പുളിക്കപ്പറമ്പില്‍ പരേതരായ തോമസ്-തങ്കമ്മ ദമ്പതികളുടെ മകനായി 1957 ഫെബ്രുവരി മൂന്നിനു ജനിച്ചു. 1986 ജൂലൈ ആറിന് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. പെരുമ്പള്ളി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫാ. പുളിക്കപ്പറന്പിൽ കോട്ടയം ഭദ്രാസന ഭക്തസംഘടനകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
കോട്ടയം ഭദ്രാസനത്തിലെ 28 പള്ളികളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ പാണംപടി സെന്റ് മേരീസ് യാക്കോബായ പള്ളി, വാഴൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി എന്നിവിടങ്ങളില്‍ വികാരിയായി സേവനം തുടരുന്നു. ഭാര്യ ഏലിയാമ്മ തോമസ് പുതുപ്പള്ളി കാരാപ്പുഴ കുടുംബാംഗമാണ്.
മക്കള്‍: ആഷ മെറിന് തോമസ്, സെറിന്‍ അന്നാ തോമസ്, മെബിന് തോമസ് എന്നിവരും ഐജോ ഐസക് പനച്ചെപറമ്പില്, അമല്‍ എം. ജോബ് മുത്തലത്ത്, ജെയ്സ് പോള്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ മരുമക്കളുമാണ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയായ പുളിക്കപറമ്പില്‍ പി.പി. ജോസഫ് കോര്‍എപ്പിസ്കോപ്പായുടെ സഹോദരപൗത്രനാണ് ഫാ. തോമസ്.
Tags :