x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകടത്തിൽ മരിച്ച കുട്ടനാട് സ്വദേശിയുടെ സംസ്‌കാരം ഇന്ന്


Published: February 22, 2026 11:53 PM IST | Updated: February 22, 2026 11:53 PM IST

ജോഷി

മങ്കൊമ്പ്: എരമല്ലൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ച സ്‌കൂട്ടർ യാത്രികന്‍റെ സംസ്‌കാരം ഇന്നു ജൻമനാടായ കൈനകരിയിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം ഏഴേകാലോടെ എരമല്ലൂർ ജംഗ്ഷനു സമീപം നടന്ന അപകടത്തെത്തുടർന്ന് കൈനകരി ഗ്രാമപഞ്ചായത്താഫീസിനു മറുകരെയുള്ള കൈതാരം വീട്ടിൽ ജോഷി വർഗീസാ (60) ണു മരിച്ചത്.

ഇന്ന് വൈകുന്നേരം 3.30ന് കൈനകരി സെന്‍റ് മേരീസ് പള്ളിയിലാണ് സംസ്‌കാരം. ഗൾഫിൽ പ്ലംബറായി ജോലിചെയ്തിരുന്ന ജോഷി നാട്ടിൽ മടങ്ങിയെത്തിയശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലികഴിഞ്ഞു പതിവുപോലെ സ്‌കൂട്ടറിൽ കൈനകരിയിലെ വീട്ടിലേക്കു മടങ്ങുന്നതനിടെയായിരുന്നു അപകടം.

ജോഷി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു സ്‌കൂട്ടറിൽ തട്ടിയതിനെത്തുടർന്ന് ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : മിനി ചതുർഥ്യാകരി അത്തിക്കളത്തിൽ കുടുംബാംഗം (അധ്യാപിക കൈനകരി കാർമൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂൾ). മക്കൾ : ജെയ്‌സി ജോഷി (യുകെ), ജാസ്മി ജോഷി (ദുബായ്).

Tags : Funeral of Kuttanad nattuvishesham local news

Recent News

Up