കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് ജിസിഡിഎ ഫണ്ടും. നവീകരണ പ്രവര്‍ത്തികള്‍ക്ക് പണം മുടക്കുന്നത് സ്പോണ്സര് മാത്രമാണെന്ന് സര്‍ക്കാരും ജിസിഡിഎയും ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവരുന്നത്.
സ്റ്റേഡിയത്തിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കാണ് ജിസിഡിഎ പണം ചെലവഴിക്കുന്നത്. ഇതിനായി ചെയര്മാന് അനുമതി നല്‍കിയിട്ടുണ്ട്. ടെന്ഡന് നടപടികളിലേക്ക് കടന്നതായാണ് വിവരം. ചെയര്‍മാന്റെ അനുമതിക്ക് പുറമേ ജിസിഡിഎ ഭരണസമിതിയുടെ അനുമതികൂടി ഇതിന് ലഭ്യമാകേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ യോഗത്തില്‍ സമര്‍പ്പിച്ച അജന്‍ഡയിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.
ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 31,84,000 രൂപയാണ് ഡിസിഡിഎ ഇതിനായി ചെലവഴിക്കുന്നത്. നേരത്തെ സ്പോണ്സര് മാത്രമാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നാണ് ജിസിഡിഎ ചെയര്‍മാനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഇലക്ട്രികല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ജിസിഡിഎ പണം ചെലവഴിക്കാന്‍ അനുമതി നല്കിയിട്ടുള്ളതും.
നേരത്തെ സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയതില്‍ ജിസിഡിഎയ്ക്ക് പങ്കില്ലെന്ന് ചെയര്മാൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയ കത്തില്‍ ജിസിഡിഎ സെക്രട്ടറി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എന്‍ജിനീയര്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ജനറല്‍ മാനേജര്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ജിസിഡിഎ ആണ് ഇതു തയാറാക്കിയിരിക്കുന്നത്.
Tags : GCDA Kaloor Stadium Local News Ernakulam Nattuvishesham