x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ള പ്രശ്നത്തിനും യാത്രാദുരിതത്തിനും വിട! പരിയങ്ങാട് പുഴയിൽ മുത്തംതണ്ട് വിസിബിയിൽ ശുദ്ധജല തടാകം റെഡി


Published: February 20, 2026 05:38 AM IST | Updated: February 20, 2026 05:38 AM IST

പരിയങ്ങാട് പുഴയ്ക്കു കുറുകേ മുത്തംതണ്ടിൽ പാലവും തടാകവും.

കാളികാവ്: പരിയങ്ങാട് പുഴയ്ക്കു കുറുകേ വെന്തോടൻപടി മുത്തംതണ്ടിൽ നിർമാണം പൂർത്തിയായ വിസിബിയിൽ ചീപ്പുകൾ മുറുക്കിയതോടെ നാടിന്‍റെ കുടിവെള്ള ഭീഷണിയും വരൾച്ചയും നേരിടാൻ ശുദ്ധജല തടാകമൊരുങ്ങി. ഒരു ജനതയുടെ ദശാബ്ദങ്ങളായ കാത്തിരിപ്പിനും മുറവിളിക്കുമൊടുവിൽ വിസിബി കം ബ്രിഡ്ജ് നിർമാണം പൂർത്തിയായതോടെയാണ് രണ്ടു പ്രദേശങ്ങളുടെ യാത്രാദുരിതത്തിനും ഒപ്പം വേനൽചൂടിലെ വരൾച്ചാ ഭീഷണിക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരമായത്. നൂറുക്കണക്കിന് ആളുകളാണ് വൈകുന്നേരങ്ങളിൽ നീന്തിക്കുളിക്കാനും സല്ലപിക്കാനുമായി ഈ പ്രദേശത്തേക്കെത്തുന്നത്.

ജില്ലാ പഞ്ചായത്ത് 3.85 കോടി രൂപയാണ് പാലവും അപ്രോച്ച് റോഡും നിർമിക്കാനായി വകയിരുത്തിയിരുന്നത്. ഇതിൽ 90 ലക്ഷം രൂപ നീക്കിവച്ച് അപ്രോച്ച് റോഡ് പൂർത്തിയായി വരുന്നുണ്ട്. മേയ് മാസം വരെ നീണ്ടുനിൽക്കുന്ന കനത്ത വേനലിൽ പ്രദേശം വരൾച്ച നേരിടുന്നതും സസ്യലതാദികൾ ഉണങ്ങിക്കരിയുന്നതും കുടിവെള്ളത്തിന് സ്ത്രീകളും കുട്ടികളുമടക്കം പരക്കംപായുന്നതും പതിവുകാഴ്ചയായിരുന്നു.

വിസിബിയിൽ ഷട്ടർ സ്ഥാപിച്ചതോടെ മുകൾ ഭാഗത്തായി അരകിലോമീറ്ററിലധികം ദൂരത്തിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുഴയിൽ വെള്ളമുയർന്നതോടെ നാട്ടുകാർ സന്തോഷത്തിലാണ്. മാളിയേക്കൽ ഉരലൻമട, വെന്തോടൻപടി പ്രദേശങ്ങളിലെ വറ്റിത്തുടങ്ങിയിരുന്ന കിണറുകളിലെ ജലലഭ്യതയും കൂടിയിട്ടുണ്ട്.

നിർമാണം പൂർത്തിയായതോടെ മാളിയേക്കൽ ഭാഗത്ത് നിന്നുള്ളവർക്ക് കാളികാവ്- വണ്ടൂർ ഭാഗത്തേക്കും തിരിച്ചും ദൂരം വളരെ ചുരുങ്ങുകയും വിസിബിയിൽ വെള്ളം ശേഖരിച്ചതിലൂടെ പ്രദേശത്തെ വരൾച്ചക്ക് പരിഹാരമാവുകയും ചെയ്തു. നേരത്തേ ഇവിടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോണ്‍ക്രീറ്റ് നടപ്പാലമുണ്ടായിരുന്നു.

2019ലെ പ്രളയത്തിൽ അത് ഒലിച്ചുപോയി. പിന്നീട് പട്ടാളം താത്കാലികമായി നിർമിച്ച പാലവും നിർമാണം പൂർത്തിയായതിന്‍റെ പിറ്റേന്നത്തെ കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അതോടെ കാൽനടയാത്രയും മുടങ്ങി. തുടർന്ന് ജില്ലാ പഞ്ചായത്ത് ഇടപെട്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്.

ഇപ്പോഴത്തെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജസീറ മേഖലയെ കൂടി പ്രതിനിധീകരിച്ച് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുന്പോഴാണ് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിന്‍റെ കൂടി സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് വിസിബി കം ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്. കാളികാവ് പഞ്ചായത്തിൽപ്പെട്ട ഒരു പ്രദേശത്തിന്‍റെ യാത്രാ ദുരിതത്തിനും കുടിവെള്ളം അടക്കമുള്ള ജലലഭ്യതക്കുറവിനും പരിഹാരം കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്‍റ് വി.പി. ജസീറ ദീപികയോടു പറഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Up