x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോർപറേഷൻ കൗണ്‍സിലിൽ ഭരണ-പ്രതിപക്ഷ ബഹളം


Published: February 24, 2026 01:29 AM IST | Updated: February 24, 2026 01:29 AM IST

കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ യുഡിഎഫ് കൗണ്‍സിലർമാരുടെ സീറ്റുകൾ എൽഡിഎഫ് കൗണ്‍സിലർമാർ കൈയടക്കിയതോടെ ഭരണ-പ്രതിപക്ഷ കൗണ്‍സിൽമാർ തമ്മിലുണ്ടായ തർക്കം

തൃശൂർ: സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോർപറേഷൻ അടിയന്തര കൗണ്‍സിൽ യോഗത്തിൽ നാടകീയസംഭവങ്ങൾ.

മേയർ എത്തുന്നതിനുമുന്പേ പ്രതിപക്ഷ കൗണ്‍സിലർമാർ ഏഴ് യുഡിഎഫ് കൗണ്‍സിലർമാരുടെ സീറ്റുകൾ കൈയടക്കിയതോടെയാണു സഭയിൽ പോര് തുടങ്ങിയത്. ഇരിക്കാൻ സീറ്റില്ലാത്തതിനെത്തുടർന്ന് ഭരണപക്ഷ കൗണ്‍സിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തുടർന്നു യോഗത്തിനെത്തിയ മേയർ ഡോ. നിജി ജസ്റ്റിൻ ജനാധിപത്യമര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയറും ഭരണമുന്നണിയുമാണ് അതു ലംഘിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണും എൽഡിഎഫ് കൗണ്‍സിലർ അനീസ് അഹമ്മദും രംഗത്തെത്തിയതോടെ വാക്പോര് രൂക്ഷമായി. പ്രതിപക്ഷത്തിനെതിരേ ഭരണമുന്നണി കൗണ്‍സിലർമാർകൂടി ശബ്ദമുയർത്തിയതോടെ ഹാൾ ബഹളത്തിൽ മുങ്ങി.

അധികാരം നഷ്ടപ്പെട്ടുവെന്ന് എൽഡിഎഫ് മനസിലാക്കണമെന്നും പഴയ അധികാരഗർവ് കാണിക്കാൻ നിൽക്കരുതെന്നുമുള്ള മുതിർന്ന യുഡിഎഫ് കൗണ്‍സിലർ ബൈജു വർഗീസിന്‍റെ പരാമർശം എൽഡിഎഫ് അംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു.

തർക്കം കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയതോടെ അജൻഡകൾ പാസാക്കിയതായി അറിയിച്ച് മേയർ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിനുപിന്നാലെ കൗണ്‍സിൽ ഹാളിന് അകത്തുംപുറത്തുമായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നു.
പ്രതിപക്ഷ കൗണ്‍സിലർമാരെ മുൻവർഷങ്ങളിലെപ്പോലെ ഒരുമിച്ച് ഇരുത്തണമെന്നു മേയറോടു പലതവണ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെവന്ന സാഹചര്യത്തിലാണ് പരസ്യമായി പ്രതിഷേധിച്ചതെന്നു പ്രതിപക്ഷം പറയുന്നു.

പ്രതിപക്ഷം പരിധി
ലംഘിക്കുന്നു:
മേയർ ഡോ. നിജി ജസ്റ്റിൻ

തൃശൂർ: ജനാധിപത്യമൂല്യങ്ങളുടെ പരിധികൾ ലംഘിക്കുന്ന പ്രവൃത്തിയാണ് എൽഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ തുടരുന്നതെന്നു മേയർ ഡോ. നിജി ജസ്റ്റിൻ.
യുഡിഎഫ് അംഗങ്ങൾക്ക് അനുവദിച്ച സീറ്റിൽ എൽഡിഎഫ് അംഗങ്ങൾ ഇരിക്കുകയും സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയുമാണുണ്ടായത്. ജനങ്ങൾ തെരഞ്ഞെടുത്തതു യുഡിഎഫിനെയാണെന്നു ബോധ്യംവരാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്‍റെ നടപടികൾ. പത്തുവർഷത്തെ ധൂർത്തും അഴിമതിയും ചർച്ചയാകുന്നതും ജനങ്ങൾക്കുമുന്നിൽ എത്തിക്കുന്നതും ഭയന്നാണ് ബാലിശമായ ഇരിപ്പിടപ്രശ്നമുന്നയിച്ച് എൽഡിഎഫ് യോഗം അലങ്കോലമാക്കുന്നത്.

ജനങ്ങളെ മുന്നിൽ നിർത്തി ഇച്ഛാശക്തിയോടെ പ്രവർത്തിക്കുമെന്നും ഉത്തരവാദിത്വം നിർവഹിക്കുമെന്നും മേയർ വ്യക്തമാക്കി.

കൗണ്‍സിൽ പിരിച്ചുവിട്ടതു
വെല്ലുവിളി: പ്രതിപക്ഷം

തൃശൂർ: പ്രധാനപ്പെട്ട കൗണ്‍സിൽ അജൻഡകൾ ചർച്ചചെയ്യാതെ കൗണ്‍സിൽ പിരിച്ചുവിട്ടതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നു പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍. 2025-26 സാന്പത്തികവർഷത്തെ റിവൈസ്ഡ് ബജറ്റിൽ കഴിഞ്ഞവർഷം ഡിപിസി അംഗീകാരം ലഭിച്ച പട്ടിക കൗണ്‍സിലർമാർക്കു നൽകാത്തതു പ്രതിപക്ഷം ചോദ്യംചെയ്തതാണു ഭരണപക്ഷത്തെ ക്ഷുഭിതരാക്കിയത്.

പ്ലാനിംഗ് കമ്മിറ്റി അംഗീകരിച്ച പദ്ധതികളിൽ നടപടിയടുക്കുന്നതിനുപകരം ഭരണകക്ഷിക്കു താത്പര്യമുള്ള പ്രോജക്ടുകൾ ഡിപിസി യോഗത്തിലേക്ക് അയയ്ക്കുകയും മറ്റു പദ്ധതികൾ റദ്ദു ചെയ്യാനുമാണു നീക്കം. ഇക്കാര്യം ചർച്ചചെയ്യാതിരിക്കാനാണു ഭരണകക്ഷികൾ കൗണ്‍സിലിൽ സംഘർഷമുണ്ടാക്കിയത്.

ഇരിപ്പിടം സംബന്ധിച്ചു കഴിഞ്ഞ കൗണ്‍സിലിൽ തീരുമാനമെടുത്തതാണ്. അതുപ്രകാരം ഇരുന്നിട്ടും ബോധപൂർവം അജൻഡ ചർച്ചചെയ്യാതെ പാസാക്കാനാണു ശ്രമിച്ചത്. അജൻഡ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ, ജോയിന്‍റ് ഡയറക്ടർ എന്നിവർക്കു പരാതി നൽകി.

Tags : Government-Opposition nattuvishesham local news

Recent News

Up