തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കെപിസിസി സെക്രട്ടറിയും ആശ
മുളങ്കുന്നത്തുകാവ്: ജനങ്ങളോടു പ്രതിബദ്ധതയോ കരുണയോ ഇല്ലാത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
ചികിത്സ ബഹിഷ്കരിച്ചു ഡോക്ടർമാർ മെഡിക്കൽ കോളജിൽ സമരം തുടങ്ങിയിട്ടു ദിവസങ്ങളേറെ കഴിഞ്ഞിട്ടും ചർച്ചചെയ്ത് അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രിയും വകുപ്പും തുടരുന്ന നിഷ്ക്രിയത്വം പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആശുപത്രിവികസന സമിതിയംഗവും കെപിസിസി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് മെഡിക്കൽ കോളജിനുമുന്നിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ടാജറ്റ്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് യുവതിയുടെ വയറിനക
ത്തു മറന്നുവച്ച കത്രിക രണ്ടാംപിണറായിസർക്കാരിന്റെ കാലത്തു കണ്ടെത്തി പുറത്തെടുത്തതുമാത്രമാണ് ആരോഗ്യമേഖലയിലെ നേട്ടമെന്നു ടാജറ്റ് പരിഹസിച്ചു. മെഡിക്കൽ കോളജിൽ അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ രോഗികൾ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ജോസഫ് ചാലിശേരി, കെ. അജിത്കുമാർ, എൻ.എ. സാബു, ജിജോ കുരിയൻ, ഷാഹിദ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.