x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂട് കൂടുന്നു; ജലനിരപ്പ് കുറയുന്നു, പശ്ചിമ കൊച്ചിയിൽ കുടിവെള്ളക്ഷാമം രൂക്ഷം


Published: February 16, 2026 04:54 AM IST | Updated: February 16, 2026 04:54 AM IST

ഫോർട്ടുകൊച്ചി: കടലിനും കായലിനും ഇടയ്ക്കുള്ള  തീരദേശ നഗരിയിൽ ഭൂഗർഭ ജല നിരപ്പ് കുറയുന്നതായി പഠനങ്ങൾ. ഇതിനിടെ പശ്ചിമകൊച്ചി മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു.

പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കണ്ണ മാലി, തോപ്പുംപടി, ഇടക്കൊച്ചി മേഖലകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. രാവിലെയും വൈകിട്ടും നി ശ്ചിത സമയത്ത് മാത്രമാണ് വാട്ടർ അഥോറിറ്റി ജല വിതരണ പമ്പിംഗ് നടത്തുന്നത്. ഇതിന്‍റെ അളവ് കുറച്ചതായും പരാതികൾ ഉയരുന്നുണ്ട്. കുടിവെള്ള പൈപ്പുകളിൽ മോട്ടോർ ഘടിപ്പിച്ചുള്ള ജല ചൂഷണം വ്യാപകമായതാണ് പൊതു ടാപ്പുകളിലും വിവിധ മേഖലകളിലും കുടിവെ ള്ളം ലഭിക്കാത്തതിന് കാരണമെന്ന്റസിഡന്‍റ്സ് അസോസിയേഷനുകൾ ചുണ്ടിക്കാട്ടുന്നു.

ചൂട് കുടിയതോടെ കിണറുകളിലും കുളങ്ങളുമടക്കമുള്ള ജലാശയങ്ങളിലും ജലലഭ്യത കുറഞ്ഞുനു. രണ്ടാഴ്ചക്കകം രണ്ടടി വരെ വെള്ളമാണ് കിണറുകളിൽ കുറഞ്ഞത്. നേരത്തെ മദ്രാസ് ഐഐടി അടക്കമുള്ള ഏജൻസികൾ നടത്തിയ പഠന ത്തിൽ കൊച്ചിയിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Up