x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയോര ഹൈവേ: പ്രതിപക്ഷ നേതാവിന് നിവേദനം


Published: February 22, 2026 04:36 AM IST | Updated: February 22, 2026 04:36 AM IST

കാലടി: വർഷങ്ങൾക്ക് മുൻപ് സർവേ കഴിഞ്ഞ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് യൂത്ത് കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

അങ്കമാലി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂർ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട മലയാറ്റൂർ തീർഥാടന കേന്ദ്രവും അതിരപ്പിളളി, ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സർവേയും ഡിപിആറും പൂർത്തിയായി വർഷങ്ങളായിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് യൂത്ത്കോൺഗ്രസ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മഞ്ഞപ്ര, ചുള്ളി എടലക്കാട് പ്രദേശത്തുള്ള ജനങ്ങൾ ഈ റോഡ് വരുമെന്നുള്ള പ്രതീക്ഷയോടെ വർഷങ്ങളായി കാത്തിരിക്കുകയാണ്.

സമീപ പഞ്ചായത്തിലുള്ള റോഡുകളെല്ലാം ഉന്നത നിലവാരത്തിലായി. എന്നാൽ മഞ്ഞപ്ര,ചുളളി, എടലക്കാട് റോഡിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്‍റിൽ അന്വേഷിച്ചപ്പോൾ 12 മീറ്റർ വീതിയുടെ കുറവുമൂലം ഫയൽ മാറ്റിവെച്ചിരിക്കുകയാണെന്നാണ് അറിച്ചത്.

പ്രതിപക്ഷ നേതാവ് ഇടപെട്ട് ഈ സർക്കാരിൽ നിന്നോ വരുന്ന സർക്കാരിൽ നിന്നോ റോഡിന്‍റെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഭൂവുടമകളിൽ നിന്ന് ഏറ്റെടുത്ത് മലയോര ഹൈവേയുടെ പണി പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം പ്രസിഡന്‍റ് പ്രിൻസ് പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.ഒ. വർഗീസ്, ബ്ലോക്ക് സെക്രട്ടറി ലൈജു ഈരാളി, വാർഡ് മെമ്പർമാരായ അനൂപ് അഗസ്റ്റിൻ, അഭിജിത്ത്, ദിവ്യ, സിജു മൈപ്പാൻ, വാർഡ് പ്രസിഡന്‍റ് ജോമി മാടൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.

Tags : Local News Nattuvishesham Ernakulam

Recent News

Up