പേരൂര്‍ക്കട: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
ജില്ലയില്‍ 2025 മേയ് 31 മുതല്‍ 391 കാട്ടുപന്നികളെയും രണ്ടു വര്‍ഷത്തിനകം 1100 കാട്ടുപന്നികളെയും കൊന്നതായി യോഗം വിലയിരുത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത്-ബ്ലോക്കു തലങ്ങളില്‍ യോഗം വിളിക്കുന്നതിനു നിര്‍ദേശം നല്കാന് തീരുമാനമായി. വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ലാൻഡ് സ്കേപ്പിംഗ് പ്ലാന്‍ തയാറാക്കിവരികയാണ്. പ്ലാന്‍, വനം വകുപ്പ് അംഗീകരിച്ച ശേഷം സര്‍ക്കാരിലേക്ക് കൈമാറും.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ ജി. ശ്രീകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ലത, പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. ശ്രീജു, അഡീഷണല്‍ ഡിഎംഒ എല്‍. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.