പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്. അബ്ദുൽ സമദ്.
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ കഞ്ചാവ് വേട്ട. യാത്രക്കാരനിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 6.4 കോടി വില വരുന്ന 64.46 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാംങ്കോക്കിൽ നിന്ന് വിയറ്റ് ജെറ്റ് എയർവേയ്സ് വിമാനത്തിൽ വിയറ്റ്നാം വഴി എത്തിയ വയനാട് സ്വദേശിയായ അബ്ദുൾ സമദിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
സമീപകാലത്ത് വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.