തലയോലപ്പറമ്പ്: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി സുബ്രഹ്മണ്യൻപോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.തലയോലപ്പറമ്പ് കെ.ആർ. ഓഡിറ്റോറിയത്തിൽ വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർഥി സംഗമവും പ്രവർത്തക കൺവൻഷനും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2019ൽ നടന്ന സ്വർണക്കൊള്ള അറിഞ്ഞിട്ടും 2024ൽ ദ്വാരപാലക ശിൽപം ചെന്നൈയിൽ കൊണ്ടുപോകുന്നതിന് കുടപിടിച്ചയാളാണ് മന്ത്രി വി.എൻ. വാസവനെന്നും അതിനാലാണ് വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെ ചവിട്ടിപ്പുറത്താക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടതെന്നും വി.ഡി. സതീശൻ കുട്ടിച്ചേർത്തു.
യുഡിഎഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അധ്യക്ഷതവഹിച്ചു. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജെബി മേത്തർ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എംഎൽഎ, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ്, തമ്പി ചന്ദ്രൻ, മോഹൻ ഡി. ബാബു, ബി.അനിൽകുമാർ, എം .കെ. ഷിബു ,പി.ഡി .ഉണ്ണി, നിസാർ പ്ലാപ്പള്ളിൽ, കെ, ഗിരീശൻ, കെ.കെ.മോഹനൻ, എൻ. എം.താഹ തങ്കമ്മവർഗീസ്, സിറിൽ ജോസഫ്, ജയ്ജോൺ, പി.വി.പ്രസാദ്,എ. സനീഷ്കുമാർ,കെ.ഡി.ദേവരാജൻ, വി.ടി.ജയിംസ്,പി.കെ. ദിനേശൻ, പി.പി. സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.