x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: രണ്ടു പേര്‍ ഒളിവില്‍


Published: November 9, 2025 03:14 AM IST | Updated: November 9, 2025 03:14 AM IST

മണര്‍കാട്: ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിന്‍റെ മാതാവിനെയും സഹോദരിയെയും പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.


യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നതോടെ മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്ത് പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെ മണര്‍കാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.


ഇതോടെ അഖിലിന്‍റെ മാതാവും സഹോദരിയും വീട് പൂട്ടി ഒളിവില്‍ പോയി. യുവതിയുടെ ശരീരത്തില്‍ ദുരാത്മാക്കള്‍ പ്രവേശിച്ചിട്ടുണ്ടെന്നും അവയെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു മന്ത്രവാദിയെ വിളിച്ചുവരുത്തിയതു ഭര്‍ത്തൃമാതാവാണ്. ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു മാതാവിനൊപ്പം അഖിലിന്‍റെ സഹോദരിയുമുണ്ടായിരുന്നു.


റിമാന്‍ഡിലുള്ള മൂന്നു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് അപേക്ഷ നല്കും.പ്രണയത്തിലായിരുന്ന യുവതിയും അഖിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ അഖില്‍ കഴിഞ്ഞമാസം യുവതിയെ കൊരട്ടിക്കുന്നേല്‍ വീട്ടിലെത്തിച്ചു താമസിപ്പിക്കുകയായിരുന്നു.
ഉടനടി വിവാഹം നടത്തുന്നതിനു ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ വിവാഹം നീട്ടിവച്ചത്.


ആഭിചാരക്രിയകള്‍ക്കായി വീട്ടിലെത്തിയ ശിവദാസ് കുളത്തൂപ്പുഴയിലുള്ള ഒരു കോവിലില്‍ പൂജാരിയാണ്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.മണര്‍കാട് എസ്എച്ച്ഒ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

യുവതി നേരിട്ടതു ക്രൂരപീഡനം

ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതി 10 മണിക്കൂറോളം നേരിട്ടതു ക്രൂരമായി പീഡനമായിരുന്നു. കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ 10 മണിക്കൂറാണ് യുവതിയെ ആഭിചാരക്രിയയ്ക്ക് ഇരയാക്കിയത്.


പൊള്ളലേല്‍പ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി വലിപ്പിക്കുകയും ചെയ്തതായി യുവതി പോലീസിനോടു വെളിപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ക്രൂരമായ ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ മുടിയില്‍ മന്ത്രവാദി ആണി ചുറ്റി തടിയില്‍ തറച്ചു. ഇതോടെ മുടി മുറിഞ്ഞുപോയി.

പിന്നീടാണു മദ്യം നല്‍കി ബീഡി വലിപ്പിച്ചത്. ശരീരം പൊള്ളിച്ചതോടെ ബോധരഹിതയായതായും യുവതി പോലീസിനോടു പറഞ്ഞു. ഈ സമയം വീട്ടിലുണ്ടായിരുന്ന അഖില്‍ ദാസിന്‍റെ സഹോദരി പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതു പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

Tags : local nattuvishesham Witchcraft

Recent News

Up