x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോസ് കെ. മാണിയുമായുള്ള മുഖാമുഖം : ആവശ്യമുയർന്നത് കായലോര പാത മുതൽ മെട്രോ റെയിൽ വരെ


Published: February 16, 2026 04:50 AM IST | Updated: February 16, 2026 04:50 AM IST

വൈപ്പിൻ : എൽഡിഎഫ് മധ്യമേഖലാ വികസന ജാഥയുടെ ഭാഗമായി ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി മണ്ഡലത്തിലെ പൗരപ്രമുഖരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ ഉയർന്നത് കായലോര റോഡ് മുതൽ മെട്രോ റെയിൽ വരെയുള്ള ആവശ്യങ്ങൾ. ഇപ്പോൾ ആലുവയിൽ വന്ന് അവസാനിക്കുന്ന മെട്രോ റെയിൽ പറവൂർ വഴി വൈപ്പിനിലെത്തി ഗോശ്രീ വഴി എറണാകുളം നോർത്തിൽ ബന്ധിപ്പിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ ഒരു പരിധിവരെ മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നും ആവശ്യം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടി. എന്നാൽ മണ്ഡലത്തിന്‍റെ സ്വപ്ന പദ്ധതിയായ വൈപ്പിൻ ഫോർട്ട് കൊച്ചി തുരങ്ക പാത, ഓഷ്യനോറിയം തുടങ്ങിയ പദ്ധതികൾ പ്രത്യക്ഷത്തിൽ ഒരാളും ആവശ്യപ്പെട്ടില്ല.

അതേസമയം ഗോശ്രീ സമാന്തര പാലങ്ങൾ, ചെറായി ബീച്ചിലേക്ക് ജല മെട്രോ ,മുനമ്പം പുലിമുട്ട് നീളം കൂട്ടൽ,വേലിയേറ്റ വെള്ളപ്പൊക്ക പരിഹാരം, വീരൻ പുഴയിലെ എക്കൽ നീക്കൽ, ടെഡ്രോ പോഡ്കടൽ ഭിത്തി,തെങ്ങ് കൃഷിക്ക് പ്രത്യേക പദ്ധതി,പൊക്കാളി കൃഷിക്ക് കൂടുതൽ സാമ്പത്തിക സഹായം, മുനമ്പം ഫിഷിങ് ഹാർബറിന്റെ പുനരുദ്ധാരണം, തീരദേശ ഹൈവേ ,ദേവസ്വം നട ബൈപ്പാസ് തുടങ്ങിയ ആവശ്യങ്ങളും പൗരപ്രമുഖർ ജോസ് കെ. മാണിക്ക് മുന്നിൽ അവതരിപ്പിച്ചു.

നേരിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ എഴുതി തയാറാക്കിയ നിവേദനങ്ങളും നിരവധിപേർ സമർപ്പിച്ചു. എല്ലാം ക്രോഡീകരിച്ച് വൈപ്പിൻ നിയോജകമണ്ഡലത്തിന്‍റെ ഭാവി വികസനത്തിനായി സർക്കാരിൽ സമർപ്പിക്കുമെന്ന് മറുപടി പ്രസംഗത്തിലൂടെ അദ്ദേഹം ഉറപ്പുനൽകി. പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് , കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ , സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനില്‍ എന്നിവരും സംബന്ധിച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Up