ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സിന്റെ ശിലാസ്ഥാപനം തിരുവമ്പാടി തറിമറ്റത്ത് ജോയ് ആലുക്കാസ് നിര്‍വഹിക്കുന്നു.
തിരുവമ്പാടി : ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് പറഞ്ഞു. കച്ചവടം എളുപ്പമാണെന്നും എന്നാല്‍ ചാരിറ്റി വളരെ ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു ജോയ് ആലുക്കാസ്. ലിന്റോ ജോസഫ് എംഎല്‍എ, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ. അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.പി. ഹുസൈന്, മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടിവ് ഡയരക്റ്റര് എ.കെ ഫൈസല്‍, വി.പി മുഹമ്മദലി, എന്‍.കെ മുഹമ്മദലി, ഹസന് വി.എ, ശംസുദ്ദീന്‍ കെ.വി, നസീം ബക്കര്‍, ജമാദ് ഉസ്മാന് തുടങ്ങിയവര്‍ ശിലാസ്ഥാപനത്തില്‍ പങ്കാളികളായി. പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദേശം മീഡിയ കമ്മിറ്റി ചെയര്മാന് മജീദ് പുളിക്കല്‍ വായിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിയില്‍, മുക്കം മുന്‍സിപ്പാലിറ്റി അധ്യക്ഷ അഡ്വ. ചാന്ദിനി, പഞ്ചായത്തംഗം ബോസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവകൊണ്ട് ശരീരം തളര്‍ന്ന് വീടുകളിൽ ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സ് (ഐആര്‍ഇ).
തിരുവമ്പാടി തറിമറ്റത്തെ എട്ടേക്കര്‍ ഭൂമിയില്‍ ഏകദേശം 120 കോടി ചെലവില്‍ നിര്‍മിക്കുന്ന സെന്ററിന്റെ ആദ്യഘട്ട നിര്‍മാണം 2029ല്‍ പൂര്‍ത്തിയാവും. വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പദ്ധതി.
Tags : Local News Nattuvishesham Kozhikode