x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചി കോര്‍പറേഷന്‍ : ഫോര്‍ട്ട്‌കൊച്ചിയിൽ പൊരിഞ്ഞ പോര്


Published: November 27, 2025 06:03 AM IST | Updated: November 27, 2025 06:03 AM IST

മുന്‍ സ്ഥിരം സമിതി അധ്യക്ഷരുടെ പോരാട്ടമാണ് കൊച്ചി കോര്‍പറേഷന്‍ ഒന്നാം ഡിവിഷനായ ഫോര്‍ട്ട്‌കൊച്ചിയില്‍. മുന്‍ കൗണ്‍സിലര്‍കോണ്‍ഗ്രസിലെ ഷൈനി മാത്യുവും നിലവിലെ കൗണ്‍സിലർ ഷീബ ലാലും (ജനതാദള്‍ സെക്യുലര്‍) തമ്മിലാണ് ഇവിടെ തീപാറുന്ന പോരാട്ടം. ബലപരീക്ഷണത്തിന് ബിജെപിയുടെ മേരി ജയ ജോണും ട്വന്‍റി 20 യുടെ റേച്ചല്‍ സേവ്യറും രംഗത്തുണ്ട്.


ഇതേ ഡിവിഷനില്‍ നിന്ന് 2015 ല്‍ കൗണ്‍സിലില്‍ എത്തിയതാണ് ഷൈനി മാത്യു. പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയുടെ ഭാര്യ ഉള്‍പ്പെടെ രണ്ട് റിബല്‍ സ്ഥാനാര്‍ഥികളുടെ ഭീഷണിയെ മറികടന്ന് 428 വോട്ടിനായിരുന്നു ഷൈനിയുടെ കന്നി ജയം. മേയര്‍ സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നിരുന്ന ഷൈനി കഴിഞ്ഞ കൗണ്‍സിലില്‍ ടൗണ്‍ പ്ലാനിംഗ് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. നിലവില്‍ ആന്‍റണി കൂരീത്തറയാണ് ഇവിടുത്തെ കൗണ്‍സിലര്‍.


സ്ഥിരം സമിതി അധ്യക്ഷയായിരിക്കെ സൗമൃദ്ധി അറ്റ് കൊച്ചി, ഷീലോഡ്ജ് തുടങ്ങി ശ്രദ്ധേയമായ പദ്ധതികളിലൂടെ പേരെടുത്ത ഷീബ ലാലിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ പിന്തുണയാണ് കരുത്ത്.
സിറ്റിംഗ് ഡിവിഷനായ നസ്രത്ത് ജനറല്‍ ആയതോടെയാണ് ഷീബ രണ്ടാം അങ്കത്തിനായി ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിയത്.

 

കല്‍വത്തിയാണ്, കരുതിയിരിക്കണം


കൊച്ചി: വിമതരുടെ ഭാഗ്യഗ്രൗണ്ടായാണ് കോർപറേഷൻ കൽവത്തി ഡിവിഷൻ വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽതന്നെ ഇത്തവണ വളരെ കരുതലോടെയാണ് മുന്നണികൾ ഇവിടെ കരുനീക്കുന്നത്.


മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഫൗസിയ സജീറാണ് യുഡിഎഫിനായി മത്സരിക്കുമ്പോൾ ഐഎന്‍എല്ലിന് അനുവദിച്ച സീറ്റില്‍ ഷക്കീല സൈഫുദ്ദീനാണ് എൽഡിഎഫ് സ്ഥാനാര്‍ഥി. ശ്രുതി സുരേന്ദ്രൻ ബിജെപിക്കുവേണ്ടി പോരാടും. സ്വതന്ത്രര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്.


കഴിഞ്ഞ തവണ ഇരു മുന്നണികളെയും ഞെട്ടിച്ച് യുഡിഎഫ് വിമതനായി ടി.കെ. അഷറഫ് ഇവിടെ നിന്നു ജയിച്ചിരുന്നു. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിമത സീനത്ത് റഷീദാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിനും എല്‍ഡിഎഫിനും വിമത ഭീഷണിയുണ്ട്. വനിതാ ലീഗ് നേതാവ് സജി കബീറാണ് യുഡിഎഫ് വിമത. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്‍റ് സീനത്ത് സത്താറാണ് എല്‍ഡിഎഫിനെതിരെ വിമതയായി രംഗത്തുള്ളത്.
വാര്‍ഡ് പുനര്‍ നിര്‍ണയത്തില്‍ ബിജെപി സ്വാധീനമുള്ള പഴയ അമരാവതി ഡിവിഷനിലെ ഒരു ഭാഗം രണ്ടാം ഡിവിഷനില്‍ ചേര്‍ത്തിരുന്നു.

K-Rail Survey

Tags : local nattuvishesham Kochi Corporation

Recent News

Up