കൊല്ലം : നൂറുകണക്കിന് വിശ്വാസികൾ ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതികൾ അർപ്പിച്ചുകൊണ്ട് തങ്കശേരിയിലെ പ്രധാന വീഥികളിൽ വിശ്വാസ സാക്ഷ്യം ഒരുക്കി. 1925 ൽ ആരംഭിച്ച ദിവ്യകാരുണ്യത്തിന്റെ പരസ്യ പ്രദക്ഷിണം, കൊല്ലം രൂപതയിൽ 101 വർഷം പൂർത്തീകരിച്ചു.
ആഘോഷപരിപാടികൾ കൊല്ലം ബിഷപ് ഡോ. ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ നടന്നു.
കാലം ചെയ്ത ദൈവദാസനായ അലോഷ്യസ് മരിയ ബെൻസിഗർ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സ്മരണയ്ക്കായി 1925 ൽ തുടങ്ങിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ആഘോഷം കത്തീഡ്രൽ പള്ളിയിൽ ദിവ്യകാരുണ്യ പരസ്യ ആരാധനയ്ക്ക് ശേഷമാണ് ആരംഭി ച്ചത്.
നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടുകൂടി തങ്കശേരി ഹോളിക്രോസ് പള്ളിയിലേക്ക് നടന്ന പ്രദക്ഷിണം പള്ളിയിലെ പ്രത്യേക പ്രാർഥനകൾക്ക് ശേഷം കത്തീഡ്രിൽ പള്ളിയിൽ തിരികെ എത്തിയപ്പോൾ നടന്ന വിശ്വാസ കൂട്ടായ്മയിൽ കൊല്ലം നഗരത്തിലെ വിവിധ ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. തുടർന്ന് ഇരവിപുരം സഹവികാരി ഫാ. ആന്റണി ദിവ്യകാരുണ്യ സമാപന സന്ദേശം നൽകി