x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോന്നി സബ് സ്റ്റേഷൻ 110 കെവിയായി ഉയരും


Published: February 16, 2026 03:53 AM IST | Updated: February 16, 2026 03:53 AM IST

കോന്നി: കോന്നിയിലെ വൈദ്യുതി വിതരണം കൂടുതൽ ശക്തിപ്പെടുത്താൻ കോന്നി 33 കെവി സബ് സ്റ്റേഷനെ 110 കെവി നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പൂർത്തിയായി. ജില്ലയിലെ ഉയർന്ന വൈദ്യുതി ആവശ്യകതകൾ പരിഗണിച്ചാണ് പദ്ധതിക്ക് വേഗത്തിൽ നടപടികൾ നീക്കുന്നത്.

നിലവിൽ 33 കെവി സബ് സ്റ്റേഷൻ വഴി കോന്നിയിലെ ഉപഭോക്താക്കൾ, വാണിജ്യ സ്ഥാപനങ്ങൾ, കോന്നി മെഡിക്കൽ കോളജ് എന്നിവയ്ക്കും വൈദ്യുതി ലഭിക്കുന്നുണ്ട്. മെഡിക്കൽ കോളജിന് നിലവിൽ കോന്നി സബ് സ്റ്റേഷനിലൂടെ മാത്രമാണ് വൈദ്യുതി എത്തിക്കുന്നത്. 110 കെവി ആക്കുന്നതോടെ, കോന്നി മെഡിക്കൽ കോളജിലേക്കു നേരിട്ട് വൈദ്യുതി ലഭിക്കാനും ലോഡ് ഷെഡിംഗ് കുറഞ്ഞു സ്ഥിരതയാർന്ന വൈദ്യുതി വിതരണം ഉറപ്പാക്കാനും സാധിക്കും.

പദ്ധതിയുടെ ഭാഗമായി പുതിയ 110 കെവി ട്രാൻസ്ഫോർമർ, ആധുനിക സ്വിച്ച്‌യാർഡ് സംവിധാനം, നിയന്ത്രണ മുറി നവീകരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കും. ഇതുവഴി വോൾട്ടേജ് കുറവ്, ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ എന്നിവയ്ക്കും ശാശ്വത പരിഹാരം ലഭിക്കും.

വൈദ്യുതി സബ് സ്റ്റേഷൻ അപ്‌ഗ്രേഡ്

കോന്നിയിലെ വ്യവസായ വളർച്ചയ്ക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ വികസനത്തിനും, ടൂറിസം മേഖലകളിലെ ആവശ്യങ്ങൾക്കും സബ് സ്റ്റേഷൻ അപ്ഗ്രോഡ് ചെയ്യുന്നതു ഗുണം ചെയ്യും. കോന്നിയിലെ പുതിയ വ്യവസായ യൂണിറ്റികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്ഥിരതയാർന്ന വൈദ്യുതി ലഭിക്കാനുള്ള ഉറപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.

ദീർഘകാലമായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്ന ഉയർന്ന വൈദ്യുതി ശേഷി ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സബ് സ്റ്റേഷൻ അപ്‌ഗ്രേഡ് പൂർണമായാൽ, കോന്നിയിലെ വൈദ്യുതി വിതരണം പുതിയ തലത്തിലേക്ക് ഉയരുമെന്നും പ്രദേശത്തെ സമഗ്ര വികസനത്തിന് വലിയ സംഭാവനയാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിലെ വൈദ്യുതി സ്റ്റേഷനോടു ചേർന്ന സ്ഥലം ഏറ്റെടുത്താണ് കോന്നി 33 കെവി സബ് സ്റ്റേഷൻ 110 ആയി ഉയർത്തുന്നത്. പുതിയ സ്റ്റേഷന്‍റെ നിർമാണ നടപടികൾ അതിവേഗം തുടങ്ങാനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് തലത്തിൽ നടന്നു വരുന്നത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up