x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ഇന്ന്


Published: January 23, 2026 11:02 PM IST | Updated: January 23, 2026 11:02 PM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്കു കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നു സ്വീകരണം നല്കും. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ രാവിലെ 10നു നടക്കുന്ന അനുമോദനയോഗത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിക്കും. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കെസിസി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കെ സ്മാര്‍ട്ട് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ഞീഴൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്മോന്‍ ജോയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍മാരുടെ ഉത്തരവാദിത്വങ്ങളും കടമകളും പ്രവര്‍ത്തനമേഖലകളും സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. അതിരൂപതാംഗങ്ങളായ 81 പേരാണ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ്, പഞ്ചായത്തു പ്രസിഡന്‍റ് തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് അനുമോദനയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

Tags : public representatives nattuvishesham local news

Recent News

Up