x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല തീര്‍ഥാടകരെ വനത്തില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു


Published: February 19, 2026 04:03 AM IST | Updated: February 19, 2026 04:03 AM IST

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങി വരികയായിരുന്ന സ്ത്രീകളടക്കമുള്ള തീര്‍ഥാടകരെ നിലയ്ക്കലിനു സമീപം വനത്തില്‍ രാത്രി ഇറക്കി വിട്ടതായ പരാതിയേ തുടര്‍ന്ന് ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലംമാറ്റുകയും ചെയ്തു.

പമ്പ - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയില്‍ നിന്നും നിലയ്ക്കലേയ്ക്കു ടിക്കറ്റ് എടുത്തിരുന്ന 12 സ്ത്രീകളും ഒരു കുട്ടിയും അടക്കമുള്ള തീര്‍ഥാടകരെയാണ് രാത്രിയില്‍ പെരുവഴിയില്‍ ഇറക്കി വിട്ടത്.

നിലയ്ക്കലില്‍ ടെമ്പോ ട്രാവലര്‍ പാര്‍ക്ക് ചെയ്തശേഷം ശബരിമലയിലേക്ക് പോയി മടങ്ങിയ സംഘം തിരികെ വാഹനത്തില്‍ പോകാനാണ് നിലയ്ക്കലിലേക്ക് ബസില്‍ കയറിയത്. എന്നാല്‍ തിരുവനന്തപുരം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കയറിയില്ല. താഴെയുള്ള വഴിയിലും നിര്‍ത്താതെ ഡ്രൈവര്‍ ബസ് മുമ്പോട്ടെടുക്കുകയായിരുന്നു.

തീര്‍ഥാടകരില്‍ ഏതാനും പേര്‍ കെല്‍ട്രോണിലെ ജീവനക്കാരാണ്. രാത്രി സമയം ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറില്ലെന്നു പറഞ്ഞ് നിലയ്ക്കല്‍ ബേസ് ക്യാംപില്‍ നിന്നും വാഹനങ്ങള്‍ ഇറങ്ങി വരുന്ന ഭാഗത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ് പടിക്കലാണ് പിന്നീട് തീര്‍ഥാടകരെ ഇറക്കി വിട്ടത്. രാത്രി തീര്‍ഥാടകര്‍ റോഡിലൂടെ നടന്ന് സമീപത്തെ ഹോട്ടല്‍ പടിക്കല്‍ എത്തിയ ശേഷം ഇവര്‍ വന്ന വാനിന്‍റെ ഡ്രൈവറെ വിളിച്ചുവരുത്തി വീടുകളിലേക്കു മടങ്ങുകയായിരുന്നു.

രാത്രി ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറേണ്ടതില്ലെന്നുള്ള നിര്‍ദേശമുള്ളതിനാലാണ് തീര്‍ഥാടകരെ വഴിയില്‍ ഇറക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് വിശദീകരണം. സംഭവം വിവാദമായതോടെയാണ് താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിട്ടത്. കണ്ടക്ടറെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up