കൽപ്പറ്റ: ജീവനക്കാരുടെ കാര്യത്തിൽ സാന്പത്തിക ചെലവ് വരാത്തതും മാനേജ്മെന്റ് തലത്തിൽ പരിഹാരം കാണാൻ കഴിയുന്നതുമായ വിഷയങ്ങളിൽ കെഎസ്ആർടിസി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് ക്രിയാത്മകമായ നടപടികൾ മാനേജ്മെന്റ് സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന കടുത്ത മനുഷ്യാവകാശങ്ങ ലംഘനങ്ങൾക്കെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഗുരുതര രോഗങ്ങൾക്കും അകാലമരണങ്ങൾക്കും കീഴടങ്ങുകയാണെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെ്രെവേഴ്സ് യൂണിയൻ സുൽത്താൻ ബത്തേരി യൂണിറ്റ് പ്രസിഡന്റ് ഹാജാ സലിം പരാതിയിൽ പറഞ്ഞു അശാസ്ത്രീയ റണ്ണിംഗ് സമയം, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത വാഹനങ്ങളുമായി സർവീസ് നടത്തുക, ശന്പളവും ആനുകൂല്യങ്ങളും യഥാസമയം നൽകാതിരിക്കുക, ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്പോൾ അതിന്റെ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കുക, ആകസ്മികമായി ഉണ്ടാകുന്ന അവധിയിലെ നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കുക, മനുഷ്യരഹിതമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുക, ഓവർടൈം അവസരം നിർത്തലാക്കുക തുടങ്ങിയ വിഷയങ്ങളിൽ കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും അനുകൂലമല്ലാത്ത സമീപനമാണ് ഉള്ളതെന്ന് പരാതിക്കാരൻ അറിയിച്ചു.
ശന്പളം കൃത്യമായി നൽകാൻ നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി എംഡി കമ്മീഷനെ അറിയിച്ചു. ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് ഈടാക്കുന്ന റിക്കവറി തുകകൾ കുടിശികയില്ലാതെ ധനകാര്യ സ്ഥാപനങ്ങളിൽ അടയ്ക്കുന്നുണ്ടെന്നും റിപ്പോർട്ട് പറഞ്ഞു. വാഹന പെരുപ്പം കാരണം തിരക്കുള്ള സമയങ്ങളിൽ വാഹനം ഓടിക്കേണ്ടി വരുന്നത് അമിത സമ്മർദ്ദങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പബ്ലിക് ട്രാൻസ്പോർട്ട് ശക്തിപ്പെടുത്താൻ കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ജീവനക്കാർക്കായി മെഡിക്കൽ ക്യാന്പുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Tags : nattu vishesham KSRTC should improve Human Rights Commission