x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേത്രങ്ങളിൽ കുംഭഭരണി ആഘോഷം


Published: February 24, 2026 02:03 AM IST | Updated: February 24, 2026 02:03 AM IST

വടകുറുമ്പക്കാവ് കുഭവേലമഹോത്സവത്തിന്‍റെ ഭാഗമായി മുളങ്കുന്നത്തുകാവ് ദേശത്തിന്‍റെ ഭരണിവേല എഴുന്നള്ളിപ്പ്.

വല്ലച്ചിറ ഭഗവാൻ ഭഗവതി

വല്ലച്ചിറ: ഭഗവാൻ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി ആഘോഷിച്ചു. വിശേഷാൽ പൂജകൾ, വിവിധ സംഘങ്ങളുടെ കാവടിയാട്ടം, എഴുന്നള്ളിപ്പ്, മേളം, ചിറവലത്ത്, നിറമാല, ദീപാരാധന, പറ നിറയ്ക്കൽ എന്നിവയുണ്ടായിരുന്നു.

മങ്ങാട് മങ്ങാട്ടുകാവ്

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ - ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി കുതിരവേല വർണാഭമായി. കാലത്ത് അഞ്ചിന് നിർമാല്യദർശനം, ഉഷ പൂജ, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി അനൂപ് എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിച്ചു. ആചാരപ്രകാരം ഊരാളൻ നടക്കൽ പറ സമർപ്പിച്ച ശേഷം ഭക്തരുടെ പറയെടുപ്പ് നടന്നു.

കീഴ്ക്കാവിൽനിന്ന് രാവിലെ ഏഴിന് അശ്വതിവേല നടന്നു. ഉച്ചയ്ക്ക് 1.30 ന് പഞ്ചവാദ്യം എഴുന്നള്ളിപ്പ്, വൈകീട്ട് 4.15ന് മേളത്തിന്‍റെ അകമ്പടിയോടെ ഭഗവതി എഴുന്നെള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് വിവിധ ദേശക്കമ്മിറ്റികളായ കോട്ടപ്പുറം, ചിറ്റണ്ട കിഴക്കുമുറി, ചിറ്റണ്ട പടിഞ്ഞാട്ടുമുറി, തൃക്കണപതിയാരം, കാ ഞ്ഞിരക്കോട് കൊടുമ്പ്, കുണ്ടന്നൂർ തിരുത്ത്, കുമ്പളങ്ങാട് എന്നിവയും മങ്ങാട്ടുകാവിലെ ദേശക്കുതിര, മങ്ങാട് ആശാരി തറവാട് കുട്ടിക്കുതിര ഉൾപ്പടെയുള്ള കുതിരകൾ ക്ഷേത്രത്തിൽ ആർപ്പുവിളിയോടെ എത്തിച്ചേർന്നു.

ആറുമുതൽ പൂതൻ, തിറ, തേര്, മേളം, കാവടി മുതലായവയുടെ ക്ഷേത്ര പ്രദക്ഷിണം നടന്നു. തുടർന്ന് ദീപാരാധന, കേളി, അത്താഴ പൂജ, കൊമ്പുപറ്റ്, കുഴൽപറ്റ്, രാത്രി എട്ടിന് മൈനർ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഇവാൻസ് തൃശൂർ അവതരിപ്പിക്കുന്ന ഗാനമേള, 11 ന് പഞ്ചവാദ്യം എന്നിവ നടന്നു. ഇന്നു പുലർച്ചെ രണ്ടിന് തായമ്പക, കാർത്തികവേല, കളരിപ്പറ, മേളം, താലം, കുതിരവേല എന്നിവയും നടന്നു.

കുറുമാലിക്കാവില്‍
പന്തല്‍വരവ്

പുതുക്കാട്: പതിനെട്ടര കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷിച്ചു. രാവിലെ ക്ഷേത്രച്ചടങ്ങുകള്‍ക്കുശേഷം പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളത്തിന്‍റെ അകമ്പടിയില്‍ ശീവേലി എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്നുനടന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.

ഉച്ചതിരിഞ്ഞ് കുനിശേരി അനിയന്‍മാരാരുടെ പഞ്ചവാദ്യത്തോടെ പുറത്തേക്ക് എഴുന്നള്ളിപ്പും കാഴ്ചശീവേലിയും നടന്നു. വൈകിട്ട് നടന്ന നന്തിക്കര മുല്ലയ്ക്കല്‍ പറയന്‍റെ പന്തല്‍ വരവ് ഭക്തിസാന്ദ്രമായി. തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും നടന്നു. ദീപാരാധനയ്ക്കുശേഷം മാസ്റ്റര്‍ അഭിനന്ദ് കൃഷ്ണയുടെ തായമ്പക, രാത്രിയില്‍ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്നു പുലര്‍ച്ചെ 15 ദേശക്കാരുടെ നേതൃത്വത്തിലുള്ള പൂരം വരവും കൂട്ടിയെഴുന്നള്ളിപ്പും നടക്കും. കാര്‍ത്തിക ദിവസം ഉച്ചയ്ക്ക് 12 വരെ വിവിധ സമുദായക്കാരുടെ വേലകളി നടക്കും.

Tags : Kumbha Bharani nattuvishesham local news

Recent News

Up