പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര ഗവൺമെന്റ് ശ്രമം ജനങ്ങളോടുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണെന്ന് ജനതാദൾ - എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ.
മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ എൽഡിഎഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു പദ്ധതിയുടെ പൂർണ സാമ്പത്തിക ബാധ്യത കേന്ദ്ര ഗവൺമെന്റാണ് വഹിച്ചു കൊണ്ടിരുന്നത്. അത് 60 : 40 എന്ന അനുപാത കണക്കിൽ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കുകയാണെന്ന് മാത്യു ടി. തോമസ് കുറ്റപ്പെടുത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ പദ്ധതി അട്ടിമറിച്ച് പേര് തന്നെ മാറ്റി ഗാന്ധി നിന്ദയാണെന്ന് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.പി. ഉദയഭാനു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സജി അലക്സ്, ഡി. സജി, മാത്യൂസ് ജോർജ്, സുമേഷ് ഐശ്വര്യ, രാജു നെടുവംപുറം, ചെറിയാൻ ജോർജ് തമ്പു, നിസാർ നൂർമഹൽ, ബി. ഷാഹുൽ ഹമീദ്, കെ.ഐ. ജോസഫ്, ആർ. സനൽകുമാർ, എം.വി. സഞ്ചു എന്നിവർ പ്രസംഗിച്ചു.