ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപനം
ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ സീറ്റുചര്‍ച്ച അവസാനഘട്ടത്തില്‍. മുന്നണികള്‍ ധാരണയിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ് സീറ്റുകളുടെ പൂര്‍ണവിവരം ഇന്നു വൈകുന്നേരം പ്രഖ്യാപിച്ചേക്കും. നിയോജകമണ്ഡലത്തിൽ അഞ്ചു പഞ്ചായത്തുകളിലെ യുഡിഎഫിന്റെ അവസാനപട്ടിക തയാറാക്കുന്നതിനുള്ള കോര്‍ കമ്മിറ്റി ഇന്നു രാവിലെ 11ന് കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ചേരും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മാമ്മൂട് ഡിവിഷൻ സംബന്ധിച്ചും ഇരു പാർട്ടികൾക്കും ഇടയിൽ തർക്കമുണ്ട്.
നഗരസഭയിലെ യുഡിഎഫ് സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്നു വൈകുന്നേരം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തും.
നഗരസഭയില്‍ കേരള കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 11, 16 വാര്‍ഡുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്നത്. ഈ വാര്‍ഡുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് വാദിക്കുന്പോൾ രണ്ടു വാര്ഡുകള്ക്കുംവേണ്ടി കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ട്. യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോസി സെബാസ്റ്റ്യന്‍, കെ.എഫ്. വര്‍ഗീസ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
എൽഡിഎഫിലെ അവസാനവട്ട ചർച്ചകൾക്ക് നേതാക്കളായ ജോബ് മൈക്കിൾ എംഎൽഎ, കെ.ഡി. സുഗതൻ, മാത്യൂസ് ജോർജ്, അഡ്വ. പി. മാധവൻ പിള്ള എന്നിവർ നയിക്കും. അതേസമയം, സിപിഎമ്മിലെ മുതിർന്ന നേതാക്കളായ നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, കെ.ആർ. പ്രകാശ് എന്നിവർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി സൂചനയുണ്ട്.
നിയോജകമണ്ഡലത്തില്‍ ലീഗിനു മൂന്നു സീറ്റ്
യുഡിഎഫിൽ മുസ്ലിം ലീഗുമായുള്ള തര്‍ക്കങ്ങള്‍ പരിഹിച്ചിട്ടുണ്ട്. നഗരസഭാ ഹൗസിംഗ് ബോര്‍ഡ് 12-ാംവാര്‍ഡ്, പായിപ്പാട് പഞ്ചായത്ത് 11-ാം വാര്‍ഡ്, മാടപ്പള്ളി പഞ്ചായത്ത് 21-ാം വാര്‍ഡ് എന്നീ സീറ്റുകളാണ് ലീഗിനു നല്‍കിയിരിക്കുന്നത്. പായിപ്പാട്ട് മുന്‍ പഞ്ചായത്തംഗം മുബാഷ് മുഹമ്മദ് ഇസ്മായിലും മാടപ്പള്ളിയില്‍ ഷാജി പറപ്പള്ളിയും മത്സരിക്കും.
ചങ്ങനാശേരി നഗരസഭ
ആകെ സീറ്റുകള്‍: 37
എല്‍ഡിഎഫ്; സിപിഎം: 21, സിപിഐ: നാല്, കേരള കോണ്‍ഗ്രസ്-എം: ഒമ്പത്, ജനാധിപത്യ കേരള കോണ്‍ഗ്രസ് (ഡികെസി): മൂന്ന്.
യുഡിഎഫിലെ ഇപ്പോഴത്തെ ധാരണ (പൂര്‍ണമായ സീറ്റുകളുടെ പ്രഖ്യാപനം ഇന്നു വൈകുന്നേരമോ നാളെയോ ഉണ്ടാകും); കോണ്‍ഗ്രസ്: 25, കേരള കോണ്‍ഗ്രസ്: എട്ട്, മുസ്ലിം ലീഗ്: ഒന്ന്, പൊതു സ്വതന്ത്രര്‍: മൂന്ന്.
എന്‍ഡിഎ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചില സീറ്റുകൾ സംബന്ധിച്ച് ബിജെപിയും ബിഡിജെഎസും തമ്മിൽ തർക്കമുണ്ട്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
സീറ്റുകള്‍: 14
എൽഡിഎഫ്; സിപിഎം: ഏഴ്, കേരള കോണ്‍ഗ്രസ്-എം: അഞ്ച്, സിപിഐ: ഒന്ന്, ജനാധിപത്യ കേരള കോൺഗ്രസ് (ഡികെസി): ഒന്ന്.
യുഡിഎഫ് ധാരണ ഇന്നു വൈകുന്നേരമേ പ്രഖ്യാപിക്കൂ.
ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ യുഡിഎഫിൽ വിനു ജോബും (കേരള കോണ്‍ഗ്രസ്) എല്‍ഡിഎഫിൽ മഞ്ജു സുജിത്തും (സിപിഎം) മത്സരിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കുറിച്ചി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
എല്‍ഡിഎഫ്; സിപിഎം: 13, കേരള കോണ്‍ഗ്രസ് -എം: ആറ്, സിപിഐ: മൂന്ന്.
യുഡിഎഫ്; ഇന്നു വൈകുന്നേരമേ ധാരണയിലെത്തൂ.
മാടപ്പള്ളി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 14, കേരള കോണ്‍ഗ്രസ്: ഏഴ്, ലീഗ്: ഒന്ന്.
എല്‍ഡിഎഫ്; സിപിഎം-ഒമ്പത്, കേരളകോണ്‍ഗ്രസ്എം-ഒമ്പത്, സിപിഐ-നാല്.
തൃക്കൊടിത്താനം പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 15, കേരള കോണ്‍ഗ്രസ്: ഏഴ്.
എല്‍ഡിഎഫ്; സിപിഎം: 13, കേരള കോണ്‍ഗ്രസ് -എം: ആറ്, സിപിഐ: മൂന്ന്.
പായിപ്പാട് പഞ്ചായത്ത്
ആകെ സീറ്റുകള്‍: 17
യുഡിഎഫ്; കോണ്‍ഗ്രസ്:11, കേരള കോണ്‍ഗ്രസ്: അഞ്ച്, ലീഗ്: ഒന്ന്.
എല്‍ഡിഎഫ്; സിപിഎം: 11, കേരള കോണ്‍ഗ്രസ്-എം: നാല്, സിപിഐ: രണ്ട്.
വാഴപ്പള്ളി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 13, കേരള കോണ്‍ഗ്രസ്: ഒമ്പത്.
എല്‍ഡിഎഫ്: സീറ്റ് ധാരണയിലെത്തിയില്ല.
എന്‍ഡിഎ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
കങ്ങഴയിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ്; ഭാഗിക പട്ടികയുമായി എൻഡിഎ
കങ്ങഴ: കങ്ങഴയിൽ സീറ്റുകളില്‍ തീരുമാനമായി, എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് 11 , കേരള കോണ്‍ഗ്രസ്-നാല്, മുസ്ലിം ലീഗ്- ഒന്ന് എന്നിങ്ങനെയാണ് കങ്ങഴ പഞ്ചായത്തിലെ യുഡിഎഫ് സീറ്റുധാരണ.
എന്‍ഡിഎ ഏഴ് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അടുത്ത ദിവസം മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി വാഴൂര്‍ മണ്ഡലം പ്രസിഡന്റ് ഐജി ശ്രീജിത്ത് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥികള്‍
(ബ്രാക്കറ്റില്‍ വാര്‍ഡുകള്‍)
ജോര്‍ജ് പന്തലാനി (ഒന്ന്), അനു ബിനോയി (രണ്ട്), കുഞ്ഞുമോള്‍ ചാക്കോ (മൂന്ന്), ശ്രീകലാ ഹരി (നാല്), മോളി സാജന് (അഞ്ച്), ജോസ് കൊണ്ടോടി (ആറ്), റെജീനാ യൂനുസ് (ഏഴ്), വിജയാ ശ്രീകുമാര്‍ (എട്ട്), സുനിജാ ലാല്‍ (ഒന്‍പത്), സുരേഷ് ഇലഞ്ഞിപ്പുറം (10), എല്‍സമ്മ കെ. ജോണ്‍ (11), എം.എം. ഷാബാമോള് (12), മറിയാമ്മ ലാജി (13), ചന്ദ്രലേഖാ മോഹന്‍ (14), പി.എം. ജാസ്മിനാ (15), അജി തകടിയേല്‍ (16).
എന്‍ഡിഎ സ്ഥാനാര്‍ഥികള്‍
മിനി നാരായണന് (ഒന്ന്), സിമി അനിയപ്പന് (മൂന്ന്), ടി.ആര്. രവീന്ദ്രന് (നാല്), ഗിരീഷ് ശേഖര്‍ (ആറ്), വി. രഞ്ജിത്ത് (10), പി.സി. ശ്രീലത (15), ആര്. ഹരിദാസ് (16).
നെടുംകുന്നത്തെ ഭാഗിക ലിസ്റ്റ് പുറത്തുവിട്ട് യുഡിഎഫും എൻഡിഎയും
നെടുംകുന്നം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നെടുംകുന്നം പഞ്ചായത്തിലെ സ്ഥാനാർഥികളെ ഭാഗികമായി പ്രഖ്യാപിച്ച് യുഡിഎഫും എൻഡിഎയും.
യുഡിഎഫ് സ്ഥാനാർഥികളും വാർഡുകളും
രവി വി. സോമൻ (ഒന്ന്), ഉഷാ സുരേന്ദ്രൻ (മൂന്ന്), മാത്യു വർഗീസ് (നാല്), ഷീജാ ഏബ്രഹാം (അഞ്ച്), ആശാ സുദീപ് (ആറ്), വി.എം. ഗോപകുമാർ (ഏഴ്), ജോൺസൺ ടി. ഇടത്തിനകം (ഒന്‍പത്), സൗമ്യ മുകുന്ദൻ (11), കെ.ജെ. ജോൺ (12), മിനി ബാബു (13), രാജമ്മ രവീന്ദ്രൻ (14), സുമി ജിൽസൺ (16).
എൻഡിഎ ആറ് വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അടുത്തദിവസം എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
എൻഡിഎ സ്ഥാനാർഥികൾ
മിനി എൻ. നായർ (മൂന്ന്), കെ.സി. സുരേഷ് (നാല്), രമ്യ ആർ. നായർ (ആറ്), സോജൻ ജോസഫ് (ഏഴ്), അനൂപ് കെ. ഗോപൻ (ഒന്‍പത്), ദീപാ പി. നായർ (15).