x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം: കേരള പ്രവാസി സംഘം


Published: February 16, 2026 05:58 AM IST | Updated: February 16, 2026 05:58 AM IST

കേരള പ്രവാസി സംഘം ജില്ലാ പ്രവർത്തക കണ്‍വൻഷൻ അന്പലവയലിൽ സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാന്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

അമ്പലവയൽ: പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാന്പള്ളി.
സംഘം ജില്ലാ പ്രവർത്തക കണ്‍വൻഷൻ സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പ്രവാസികൾക്ക് പെൻഷനും തിരിച്ചുവന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് സഹായവും നൽകുന്നത് കേരളം മാത്രമാണ്. ലോക മലയാളികളെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയും സംസ്ഥാനം സംഘടിപ്പിക്കുണ്ട്.

2016ൽ 500 രൂപയായിരുന്ന പ്രവാസി പെൻഷൻ ഘട്ടങ്ങളായി വർധിപ്പിച്ച് അടിസ്ഥാന പെൻഷൻ 3,000-3,500 രൂപയും പരമാവധി പെൻഷൻ 7,000 രൂപയുമാക്കിയത് ഇടതു സർക്കാരുകളാണ്. രാജ്യത്തിനാകെ അഭിമാനമായ നോർക്ക സ്ഥാപിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പി.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. കെ.ആർ. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബത്തേരി മുനിസിപ്പൽ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘം ബത്തേരി ഏരിയ ട്രഷറർ യു.പി. ഗഫൂറിനെ ആദരിച്ചു. സെക്രട്ടറി അഡ്വ. സരുണ്‍ മാണി, വൈസ് പ്രസിഡന്‍റ് കെ.ടി. അലി, പ്രവാസി കുടുംബവേദി ജില്ലാ കണ്‍വീനർ മേരി രാജു, കുടുംബവേദി സംസ്ഥാന കമ്മിറ്റിയംഗം കെ. സൈനബ, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഗഫൂർ, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. നാണു ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up