x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ഇനി ലോക്കൽ പോലീസ് പരിശോധന


Published: November 8, 2025 06:16 AM IST | Updated: November 8, 2025 06:16 AM IST

പരവൂർ: വർക്കല സംഭവത്തി െ ന്‍റ പശ്ചാത്തലത്തിൽ ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ലോക്കൽ പോലീസ് പരിശോധന നടത്താൻ നിർദേശം.തിരക്കേറിയ സമയങ്ങളിൽ ഇനി ലോക്കൽ പോലീസ് അവരുടെ അതിർത്തിയിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് എത്തും.രാവിലെ എട്ടിനും പത്തിനും മധ്യേയും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും മധ്യേയും ഇത്തരത്തിലുള്ള പോലീസ് പരിശോധന നടത്തും. മാത്രമല്ല ചില പ്രധാന സ്റ്റേഷനുകളിൽ സ്ഥിരം ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുന്ന കാര്യവും ലോക്കൽ പോലീസി െ ന്‍റ പരിഗണനയിലുണ്ട്.ഇത് കൂടാതെ ആർപിഎഫ് ഉദ്യോഗസ്ഥരും ചെറിയ സ്റ്റേഷനുകളിൽ ഇടവിട്ട് മിന്നൽ പരിശോധന നടത്തും.

ഇതി െ ന്‍റ ഭാഗമായി പോലീസി െ ന്‍റ സ്ഥിരം സാന്നിധ്യമില്ലാത്ത പ്രധാന സ്റ്റേഷനുകളിൽ ആർപിഎഫ് സംഘം എത്തി സ്ഥിതിഗതികൾ പരിശോധിക്കുകയുണ്ടായി. ഏതൊക്കെ ട്രെയിനുകൾ എത്തുമ്പോഴാണ് കൂടുതൽ യാത്രക്കാർ ഉള്ളത് എന്നത് അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ സ്റ്റേഷൻ മാസ്റ്റർമാരിൽ നിന്ന് ശേഖരിച്ചു.

പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ നിരവധി ആൾക്കാർ സ്റ്റേഷനുള്ളിൽ കയറി സ്ഥിരമായി തമ്പടിക്കുന്നതായി ആർപിഎഫി െ ന്‍റ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. യാചക സംഘങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. ഇത്തരക്കാരെ സ്റ്റേഷൻ പരിസരത്ത് നിന്നും പ്ലാറ്റ്ഫോമുകളിൽ നിന്നും പൂർണമായും ഒഴിവാക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെയിനുകളിൽ റെയിൽവേ പോലീസിെ ന്‍റയും ആർപിഎഫിന്‍റെയും സംയുക്ത പരിശോധനകൾ നടന്നുവരികയാണ്.

ഇതിനായി ഇരു സേനകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സ്റ്റേഷൻ കവാടത്തിലും ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലും പ്ലാറ്റ്ഫോമുകളിലും പരിശോധനകൾ കർശനമാക്കും.സ്റ്റേഷൻ പരിസരങ്ങളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അവരെ ഇനി മുതൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന് മാത്രമല്ല ഇവർക്ക് എതിരെ കേസ് എടുക്കുകയും ചെയ്യും.

ട്രെയിനുകളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അവരെ പിടികൂടി ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനിൽ ഇറക്കും. പിന്നീട് ഇവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കാനാണ് തീരുമാനം. രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ പരിശോധനാ സംഘത്തിൽ വനിതാ പോലീസി െ ന്‍റ സാന്നിധ്യം നിർബന്ധമായും ഉണ്ടാകണമെന്നും സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags : Railway Local News Kollam Nattuvishesham

Recent News

Up