അടൂർ: റോഡരികില്‍ വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുന് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.