x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതി പരിസരത്തു നിന്ന് പോലീസിനെ വെട്ടിച്ചു കടന്ന പ്രതി പശ്ചിമബംഗാളിൽ പിടിയിൽ


Published: November 13, 2025 07:40 AM IST | Updated: November 13, 2025 07:40 AM IST

മൂവാറ്റുപുഴ : കോടതി പരിസരത്ത് നിന്നും പോലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസിലെ റിമാന്‍ഡ് പ്രതി പിടിയില്‍. കഴിഞ്ഞ 29ന് വാഴക്കുളം പോലീസിനെ വെട്ടിച്ചു കടന്ന പശ്ചിമ ബംഗാള്‍ സ്വദേശി സനത് മണ്ഡലിനെയാണ് മുര്‍ഷിദാബാദിലെ റാണിനഗര്‍ പോലീസിന്‍റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പശ്ചിമ ബംഗാളിലെ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്.


വാഴക്കുളം സ്റ്റേഷൻ സബ് ഇന്‍സ്പെക്ടര്‍ ജോജി, സിപിഒ അനീഷ്, മൂവാറ്റുപുഴ പോലീസ് എസ്‌സിപിഒ അജിംസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്ചിമ ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ നാളെ മൂവാറ്റുപുഴയിലെത്തിക്കും.

കല്ലൂര്‍ക്കാട് ജംഗ്ഷനിലുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസില്‍ പിടിയിലായ സനത് മണ്ഡല്‍, ശ്രീമന്ദ മണ്ഡല്‍ എന്നിവരാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിസരത്തു നിന്നും രക്ഷപ്പെട്ടത്. കോടതി റിമാന്‍ഡ് ചെയ്ത ശേഷം ജയിലിലേക്കു കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടെ പ്രതികള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടുകയയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്രീമന്ദ മണ്ഡലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു.

Tags : local nattuvishesham Man arrested

Recent News

Up