പിടിയിലായ സജീവനുമായി പോലീസുകാർ.
കുണ്ടറ: പത്തനാപുരത്ത് പോലിസ് വാഹനം ഇടിച്ചു തകര്‍ത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തില്‍ പിടവൂര്‍ സ്വദേശി ദേവന് എന്ന സജീവിനെ പിടികൂടി. തെങ്കാശിയില്‍ നിന്നാണ് സജീവിനെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തെങ്കാശിയിലേക്കു കടന്നത്. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സജീവിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്. സജീവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പോലീസിനു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പത്തനാപുരം സിഐ ആർ. ബിജു, എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.
ക്ഷേത്രോത്സവ ഒരുക്കത്തിനിടെ തിങ്കളാഴ്ച രാത്രി 10ന് സജീവന് തന്റെ ജീപ്പില്‍ നായയുമായെത്തിയതിനു പിന്നാലെയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. വളര്‍ത്തുനായയുമായി എത്തിയ സജീവന് പ്രശ്നമുണ്ടാക്കുന്നത് അവിടെയുള്ളവര്‍ ചോദ്യം ചെയ്തു. ഇതോടെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. പിന്നാലെ ക്ഷേത്രം ഭാരവാഹികള്‍ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു.
പോലീസ് സജീവിനോട് നായയെ വാഹനത്തില്‍ കയറ്റി സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും വാഹനം പുറത്തേക്കു മാറ്റുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാള്‍ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തകര്‍ത്ത സജീവന് തന്റെ ജീപ്പ് എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തി. ജീപ്പുമായി പുറത്തുപോകാന്‍ വഴി ഇല്ലാതിരുന്നതോടെ സജീവന് തന്റെ ജീപ്പ് കൊണ്ട് പോലീസ് ജീപ്പില്‍ ഇടിക്കുകയും പിന്നിലേക്ക് തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Tags : Local News Nattuvishesham Kollam