പറവൂർ: ദേശീയ പാത 66 നിലവിൽ വരുന്നതോടെ മൂത്തകുന്നത്ത് നിന്നും ദേശീയപാത മെയിൻ റോഡിലേക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കണമെന്ന് ആവശ്യം. പതിറ്റാണ്ടുകളായി ദേശീയപാത എന്ന സ്വപ്നവും പേറി നടക്കുന്ന മൂത്തകുന്നത്തുകാർക്ക് ദേശീയപാത പൂർത്തിയാകുന്നതോടെ തങ്ങൾക്ക് നിലവിൽ ഉണ്ടായിരുന്ന ഗതാഗത സൗകര്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വല്ലാർപാടത്തുനിന്നും വൈപ്പിൻ വഴി ദേശീയപാത 66 വന്നുചേരുന്നു സംസ്ഥാന പാത ദേശീയപാതയിൽ സന്ധിക്കുന്ന ജംഗ്ഷൻ എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട ദേശീയപാത കവലകളിൽ ഒന്നാണ് മൂത്തകുന്നം. എൻജിനീയറിംഗ് കോളജ് ഉൾപ്പെടെ നാല് കോളജുകൾ, രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ ചെട്ടിക്കാട് തീർഥാടന കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രശസ്തമായ സ്ഥലങ്ങളിലേക്കുള്ള ദേശീയപാത വഴി കടന്നു വരുന്ന യാത്രക്കാർക്ക് മൂത്തകുന്നം ജംഗ്ഷനിലൂടെയാണ്തിരിഞ്ഞു പോകേണ്ടത്.
മൂത്തകുന്നം ജംഗ്ഷൻ മുതൽ പാലം തുടങ്ങുന്നതുവരെയുള്ള ആ 400 മീറ്റർ ദൂരം ഒരു റാംപ് നിർമിക്കാൻ സാങ്കേതികമായി ധാരാളമാണ്.
സാധാരണയായി ഒരു എൻട്രി/എക്സിറ്റ് റാംപ് നിർമ്മിക്കാൻ 200 മുതൽ 300 മീറ്റർ വരെ ദൂരം മതിയാകും. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇവിടെ റാംപ് നിർമിക്കാനാവാത്ത സാഹചര്യമാണ്. ദേശീയ പാത 66 ൽ മൂത്തകുന്നം ഭാഗത്ത് തൂണുകളിൽ എലിവേറ്റ് ഡ് റോഡ് വേണമെന്നു മൂത്തകുന്നം ബൂത്ത് കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിനായി എല്ലാ രാഷ്ടീയ , ബഹുജന സംഘടനകളെ സംഘടിപ്പിച്ചു ശക്തമായ ജനകിയ സമരം സംഘടിപ്പിക്കണമെന്നു യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. പി.എസ്. രഞ്ജിത്ത്, എം.ഡി. മധു ലാൽ, അനിൽ ഏലിയാസ്, രാജീവ്, സി.എസ്. രാജേഷ് , ബൈജു തേവുരുത്തിൽ, ചന്ദ്രബാബു, കെ.സി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags : Local News Nattuvishesham Ernakulam