പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് പുതുജീവൻ നൽകി പെരിന്തൽമണ്ണ മൗലാന ആശുപത്രി ഡോക്ടർമാർ. അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ ശ്വാസതടസം നീക്കിയാണ് നെല്ലായ സ്വദേശി കുണ്ടിൽ ഹൗസിൽ സൈതലവിയുടെ മകൻ മുഹമ്മദ് സാജിദി (19) നെ രക്ഷിച്ചത്.
രോഗി അപകടനില തരണം ചെയ്തതായി ഡോക്ടർമാരും ആശുപത്രി അധികൃതരും അറിയിച്ചു.
കാറിന് പിറകിൽ ഇടിച്ച ബൈക്ക് യാത്രികനായ സാജിദിനെ ഗുരുതര പരിക്കുകളോടെയാണ് മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ശ്വാസനാളം മുറിഞ്ഞ് രക്തം വാർന്ന് ശ്വാസതടസം രൂപപ്പെട്ട അവസ്ഥയിലായിരുന്നു.
സീനിയർ സർജൻ ഡോ. മുഹമ്മദ് ഇസ്മായിൽ, ജനറൽ സർജൻ ഡോ. ദിലീപ്, ഇഎൻടി കണ്‍സൾട്ടന്റ് ഡോ. ഷബീഹ, കാർഡിയാക് സർജൻ ഡോ. അരുണ്‍ തങ്കപ്പൻ, പ്രമുഖ അനസ്തേഷ്യാ വിദഗ്ധൻ ഡോ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവൻ രക്ഷാപ്രവർത്തനം.
Tags : Local News Nattuvishesham Malappuram