നിലമ്പൂർ : നിലമ്പൂർ നഗരസഭയിൽ യുഡിഎഫിൽ സീറ്റ് വിഭജനം ധാരണയായി. 36 ഡിവിഷനുകളിൽ 26 ഡിവിഷനുകളിൽ കോൺഗ്രസും 10 ഡിവിഷനുകളിൽ മുസ്ലിം ലീഗും മത്സരിക്കും. കേരളാ കോൺഗ്രസ് ജോസഫ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഇക്കുറിയും മത്സരിക്കാൻ സീറ്റുകൾ ഉണ്ടാവില്ല.
16 ജനറൽ ഡിവിഷനുകളിൽ 11ൽ കോൺഗ്രസും 5ൽ മുസ്ലിം ലീഗും മത്സരിക്കും. ഇക്കുറി ചെയർ പേഴ്സൺ സ്ഥാനം വനിതാസംവരണമായതിനാൽ ചെയർ പേഴ്സൺ സ്ഥാനത്തിനായി ഒന്നിലേറെ പേർ രംഗത്തുണ്ടാക്കും.നിലവിലെ കൗൺസിലർമാരായ ശ്രീജ ചന്ദ്രൻ. ഷേർളി മോൾ എന്നിവർക്കാണ് യു.ഡി.എഫ് വിജയിച്ചാൽ സാധ്യത. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നിലവിലെ നഗരസഭാ പ്രതിപക്ഷ നേതാവുമായ പാലോളി മെഹബൂബ്. ഡി.സി.സി അംഗം.എ.ഗോപിനാഥ്.
മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്. യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സൈഫു ഏനാന്തി എന്നിവരും കോൺഗ്രസ് ലിസ്റ്റിൽ ഉണ്ടാവാനാണ് സാധ്യതയേറെ. മുസ്ലിം ലീഗ് . മുനിസിപ്പിൽ സെക്രട്ടറി കൂമഞ്ചേരി നാണിക്കുട്ടി. വൈസ് പ്രസിഡെന്റ് അടുക്കത്ത് ഇസഹാഖ്. ശുഹൈബ് മുത്തു.
മുൻ നഗരസഭാ വൈസ് ചെയർ പേഴ്സൺ മുംതാസ് ബാബു എന്നിവരും സ്ഥാനാർത്ഥികളായേക്കും. എന്തായാലും ഇക്കുറി ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സര രംഗത്ത് ഇറങ്ങുക അതിനാൽ സ്ഥാനാർത്ഥി നിർണയത്തിലെ അപസ്വരങ്ങൾ പരിഹരിക്കാൻ യൂത്ത് കോൺഗ്രസ്. യൂത്ത് ലീഗ് നേതാക്കളെയും പരമാവധി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന സൂചനയാണുള്ളത്.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ യുഡിഎഫ് ഏറെ പ്രതീക്ഷയിലാണ്. 2020 ലെ കനത്ത പരാജയത്തിൽ നിന്നും പാർട്ടിയെ തിരിച്ചു കൊണ്ടുവരിക എന്നതാണ് മുസ്ലിം ലീഗിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീറ്റ് വിഭജനം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും.