വൈപ്പിൻ: ബസ് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒമ്പതംഗസംഘം ബസിൽ കയറി ആക്രമിക്കുകയും ബസിന്റെ ചില്ല്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.
വൈപ്പിൻ റൂട്ടിൽ ഓടുന്ന അഹദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ നായരമ്പലം സ്വദേശി സഞ്ജു, ഇയാളുടെ പിതാവ്, സുഹൃത്തുക്കളായ ശരത്ത്, സായന്ത്, എളങ്കുന്നപ്പുഴ സ്വദേശി ഷംസാദ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത് .
കഴിഞ്ഞദിവസം എടവനക്കാട് അണിയിൽ സ്റ്റോപ്പിലായിരുന്നു ആക്രമണം. രണ്ട് മോട്ടോർ ബൈക്കുകളിലായി എത്തിയ സംഘം ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമാർ എന്ന ബസ് റോഡിൽ തടഞ്ഞിട്ട് ഡ്രൈവർ എളങ്കുന്നപ്പുഴ പരത്തിയേഴത്ത് രാരീഷ് (36), സുഹൃത്തുക്കളായ ഞാറക്കൽ സ്വദേശി പൃഥിലാൽ (30), അഖിൽ (25) എന്നിവരെ സ്റ്റീൽ പൈപ്പും ഹെൽമറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് ഡ്രൈവർമാരായ രാരീഷും, സഞ്ജുവും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്
Tags : local nattuvishesham attack case